play-sharp-fill
കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണം; ഫയർഫോഴ്സ്, വനം, എക്സൈസ്, ജയിൽ എന്നീ സേന വിഭാഗങ്ങൾക്കും ഹെൽത്ത് ഇൻസ്പെകടർമാർ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അധ്യാപകർ എന്നിവരുടേയും കാക്കി യൂണിഫോം മാറ്റണമെന്ന് ഡിജിപി

കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണം; ഫയർഫോഴ്സ്, വനം, എക്സൈസ്, ജയിൽ എന്നീ സേന വിഭാഗങ്ങൾക്കും ഹെൽത്ത് ഇൻസ്പെകടർമാർ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അധ്യാപകർ എന്നിവരുടേയും കാക്കി യൂണിഫോം മാറ്റണമെന്ന് ഡിജിപി

തിരുവനന്തപുരം: കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണമെന്ന് ഡിജിപി സർക്കാരിനോട് ആവശ്യപ്പെട്ടു. ആശയക്കുഴപ്പം ഒഴിവാക്കാനാണിതെന്നാണ് നൽകിയ വിശീദകരണം. ഫയർഫോഴ്സ്, വനം, എക്സൈസ്, ജയിൽ എന്നീ സേന വിഭാഗങ്ങൾക്കും ഹെൽത്ത് ഇൻസ്പെകടർമാർ, സ്റ്റുഡ് പൊലീസ് കേഡറ്റ് അധ്യാപകർ എന്നിവരുടേയും കാക്കി യൂണിഫോം മാറ്റണമെന്ന് പൊലീസ് മേധാവി, സർക്കാരിനോട് ആവശ്യപ്പെട്ടു.

എഡിജിപിമാരുടെ യോഗത്തിലാണ് കാക്കി പൊലീസിന് മാത്രമാക്കി പരിമിതിപ്പെടുത്തണമെന്ന നിർദ്ദേശം ഉയർന്നത്. കേരള പൊലീസ് ആക്ട് പ്രകാരം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനല്ലാതെ മറ്റാർക്കും കാക്കി യൂണിഫോം ധരിക്കാൻ പാടില്ലെന്ന് നിർക്ഷർച്ചിരിക്കെയാണ് മറ്റ് സേന വിഭാഗങ്ങളും യൂണിഫോം ധരിക്കുന്നതെന്നായിരുന്നു വിമർശനം. ഇതേ കുറിച്ച് ബറ്റാലിയൻ എഡിജിപിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോ‍ർട്ടാണ് ഡിജിപി സർക്കാരിന് നൽകിയത്.

പൊലീസിന്‍റെ കൂടാതെ എക്സൈസ്, വനം, മോട്ടോർ, വാഹനവകുപ്പ്,ഫർഫോഴ്സ് എന്നീ സേന വിഭാഗങ്ങളും, സെക്യൂരിറ്റിക്കാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ, സ്റ്റുഡൻ്റ് പൊലീസ് അധ്യാപകർ എന്നിവരും കാക്കി ഉപയോഗിക്കുന്നുണ്ട്. കാക്കി മാത്രമല്ല പൊലീസിന് സമാനമായ സ്ഥാന ചിഹ്നങ്ങളും ഉപയോഗിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് സമൂഹത്തിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു എന്നാണ് വിമർശനം. മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ വാഹനപരിശോധനക്കിടെ പ്രശ്നങ്ങളുണ്ടാക്കുമ്പോള്‍ പൊലീസാണ് തെറ്റിദ്ധരിച്ച് സേനക്ക് അവമതിപ്പുണ്ടാക്കുന്നു. പൊലീസൊഴികെ കാക്കി ധരിക്കുന്നവരുടെ കാര്യത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവരണമെന്നാണ് ശുപാർശ.

സെക്യൂരിറ്റി ഉദ്യോഗസ്ഥർ, ഹോം ഗാർഡ്, മറ്റ് വകുപ്പുകളിൽ കാക്കി ഉപയോഗിക്കുന്നവതെല്ലാം പിൻവലിക്കണം. ആഭ്യന്തര വകുപ്പിന് നൽകിയിട്ടുള്ള ശുപാർ‍ശ നിയമവകുപ്പ് പരിശോധിച്ചുവരികയാണ്. പക്ഷെ പൊലീസിന് മാത്രം കാക്കി നൽകി കാക്കി ഉപേക്ഷിക്കാൻ മറ്റ് സേനാവിഭാഗങ്ങള്‍ തയ്യാറാകാനുള്ള സാധ്യത കുറവാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.