
തിരുവനന്തപുരം: സംസ്ഥാന പോലീസിൽ വൻ അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ. 28 ഇൻസ്പെക്ടര്‍ക്ക് ഡിവൈഎസ്പിമാരായി പ്രമോഷൻ നൽകി. 26 ഡിവൈഎസ്പി മാരെ സ്ഥലം മാറ്റിയും നിയമിച്ചു.
വിവിധ ജില്ലകളിലെ 14 അഡീഷണൽ എസ്പി മാരേയും സ്ഥലംമാറ്റി.
കോട്ടയം ജില്ലയിലെ അഡീഷണൽ എസ്പിയായി
എ.കെ വിശ്വനാഥനെ നിയമിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന സാജു വർഗീസിനെ കാഞ്ഞിരപ്പള്ളിയിലും , പള്ളിക്കത്തോട് ഇൻസ്പെക്ടർ ആയിരുന്ന കെ പി ടോംസണെ പ്രമോഷൻ നൽകി ചങ്ങനാശ്ശേരിയിലും ഡിവൈഎസ്പി മാരായി നിയമിച്ചു.



തൃപ്പൂണിത്തറ ഇൻസ്പെക്ടർ ആയിരുന്ന എ എല്‍ യേശുദാസിനെ എറണാകുളം വിജിലൻസ് സെപ്ഷ്യല്‍ സെല്ലിലും, തൃശൂർ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന ബെന്നി ജേക്കബിനെ പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയായും ശാസ്താംകോട്ട ഇൻസ്പെക്ടർ കെ ബി മനോജ് കുമാറിനെ പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പിയായും, പള്ളുരുത്തി ഇൻസ്പെക്ടർ മുഹമ്മദ് നിസാറിനെ ട്രാഫിക്ക് കൊച്ചിയിലും, കൊച്ചി കണ്ട്രോള് റൂം ഇൻസ്പെക്ടർ വി.എസ് അനില്‍കുമാറിനെ കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായും നിയമിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആർ രതീഷ്കുമാറിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായും, മലയാലപ്പുഴ ഇൻസ്പെക്ടർ വിജയനെ തൃശൂർ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയായും നിയമിച്ചു.
ഹൈക്കോടതി ലൈയ്സണ് ഓഫിസറായിരുന്ന സികെ ബിജോയ് ചന്ദ്രനെ എറണാകുളം റൂറല്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലും ഡിവൈഎസ്പിമാരായി നിയമിച്ചു.
മൂന്നാർ ഇൻസ്പെക്ടർ ആയിരുന്ന രാജൻ കെ.അരമനയെ ഇടുക്കി ഡിവൈഎസ്പി ആയും നിയമിച്ചു