video
play-sharp-fill

സംസ്ഥാനത്തെ റിട്ട: ഐപിഎസ്, ഐഎഎസ്, മന്ത്രിമാർ, മുൻ മന്ത്രിമാർ, രാഷ്ട്രീയ, സമുദായ  നേതാക്കൾ എന്നിവരുടെ വീടുകളിൽ സേവനം ചെയ്യുന്നത് നൂറിലധികം പൊലീസുകാർ; ശമ്പളം ഖജനാവിൽ നിന്ന് ; റിട്ട. ഐപിഎസുകാരുടെ വീട്ടിൽ നാലും അഞ്ചും പോലീസുകാർ ; റിട്ട. ഏമാൻമാർക്ക്   പൊലീസ് സംരക്ഷണമില്ലേൽ   ഉറക്കം വരില്ല !

സംസ്ഥാനത്തെ റിട്ട: ഐപിഎസ്, ഐഎഎസ്, മന്ത്രിമാർ, മുൻ മന്ത്രിമാർ, രാഷ്ട്രീയ, സമുദായ നേതാക്കൾ എന്നിവരുടെ വീടുകളിൽ സേവനം ചെയ്യുന്നത് നൂറിലധികം പൊലീസുകാർ; ശമ്പളം ഖജനാവിൽ നിന്ന് ; റിട്ട. ഐപിഎസുകാരുടെ വീട്ടിൽ നാലും അഞ്ചും പോലീസുകാർ ; റിട്ട. ഏമാൻമാർക്ക് പൊലീസ് സംരക്ഷണമില്ലേൽ ഉറക്കം വരില്ല !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് റിട്ടയർ ചെയ്ത ഉന്നത ഉദ്യോ​ഗസ്ഥരുടെയും മുൻ മന്ത്രിമാരുടേയും വീടുകളിൽ ജോലി ചെയ്യുന്നത് ജനസേവനം ചെയ്യാൻ സർക്കാർ തിരഞ്ഞെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർ.

റിട്ട; ഐപിഎസ്, ഐ എ എസ്, മന്ത്രിമാർ, മുൻ മന്ത്രിമാർ എന്നിവരുടെ വീടുകളിൽ പാൽ വാങ്ങാനും, പച്ചക്കറി വാങ്ങാനും, കാവലിനും പൊലീസ്. ഇത്തരത്തിലുള്ളവർക്ക് ശമ്പളം നല്കുന്നത് സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ നിന്നുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ നൂറിലധികം പൊലീസുകാരാണ് സംസ്ഥാനത്ത് ദാസ്യ പണി ചെയ്യുന്നത് നിലവിലുള്ളത്.

ഉന്നത ഉദ്യോ​ഗസ്ഥരുടെ വീട്ടിൽ കാറ് കഴുകാനും, പട്ടികളെ കുളിപ്പിക്കാനും സംസ്ഥാന സർക്കാരിന്റെ ശമ്പളം കൈപ്പറ്റുന്നവർ എന്ന വാർത്ത മാധ്യമങ്ങളിൽ നിറയുകയും ഒരു ഉന്നത ഉദ്യോ​ഗസ്ഥ അതിന്റെ വിശദികരണവുമായി എത്തിയതും കേരളക്കര ചർച്ച ചെയ്തിരുന്നു.

ഇന്നും റിട്ട: ഐ എ എസുകാർക്കും, ഐ പി എസുകാർക്കും സംരക്ഷണത്തിന് പൊലീസ് ഇല്ലെങ്കിൽ ഉറക്കം വരില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ കീഴുദ്യോ​ഗസ്ഥരെ തങ്ങളുടെ വീടുകളിലെ ജോലിക്കാരായി ഉപയോ​ഗിക്കുന്ന സമ്പ്രദായം ഇനിയും ആവർത്തിക്കും