തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: ഞങ്ങൾക്കു ഡിവൈ.എസ്.പി റാങ്കുണ്ട്. പൊലീസുകാർ ഞങ്ങളെ സല്യൂട്ട് ചെയ്യണം. സംസ്ഥാന ആഭ്യന്തര വകുപ്പിന് വനിതാ ഡോക്ടറുടെ കത്ത്. കൊവിഡ് പ്രോട്ടോക്കോൾ സമയത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഡോക്ടർമാർക്കു നേരെ മോശമായി പെരുമാറ്റമുണ്ടായതെന്നു ചൂണ്ടിക്കാട്ടിയാണ് വനിതാ ഡോക്ടർ ഇപ്പോൾ മുഴുവൻ പൊലീസുകാരും ഡോക്ടർമാരെ സല്യൂട്ട് ചെയ്യണമെന്ന കത്ത് അയച്ചിരിക്കുന്നത്.ഡോക്ടറാണെങ്കില്ലും കളക്ടർ എന്ന് എഴുതിയതിലടക്കം അക്ഷരതെറ്റാണ്. കത്ത് പ്രകാരം ഇൻസ്പക്ടർമാർ വരെ ഡോക്ടർമാരെ സല്യൂട്ട് ചെയ്യണമെന്നാണ് ആവശ്യം
ആലപ്പുഴ ചെങ്ങന്നൂർ വെൺമണി സ്വദേശിയായ വനിതാ ഡോക്ടറാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന് ഇതു സംബന്ധിച്ചു കത്തയച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് ഡോക്ടർമാരാണ് ഏറ്റവും മികച്ച രീതിയിൽ രോഗ പ്രതിരോധം തീർത്തതെന്നും, കൊവിഡിന്റെ പോരാളികളായി പ്രവർത്തിച്ചതെന്നും കത്തിൽ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ ഡോക്ടർമാർ ഡിവൈ.എസ്.പിയ്ക്കു തുല്യമായ റാങ്കുള്ളവരാണ്. നിലവിലുള്ള കൊവിഡ് അടക്കമുള്ള പ്രതിസന്ധിക്കാലത്ത് ഏറ്റവും മികച്ച രീതിയിൽ സേവനം നൽകിയവരാണ് ഡോക്ടർമാർ. ഈ ഡോക്ടർമാരെയും, ഈ കാലത്ത് സേവനം നടത്തിയ മറ്റുള്ള ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയും സല്യൂട്ട് ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറാകുകയാണ് വേണ്ടതെന്നും കത്തിൽ ഡോക്ടർ പറയുന്നു.
കത്ത് ആവശ്യമായ നടപടിയ്ക്കു സംസ്ഥാന പൊലീസ് മേധാവിയ്ക്കു അയക്കുകന്നതായാണ് ആഭ്യന്തര വകുപ്പ് ഇതിനോടു പ്രതികരിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കാലത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം തന്നെ മികച്ച രീതിയിൽ പ്രവർത്തിച്ച വകുപ്പാണ് പൊലീസും. ഇതേ പൊലീസുകാർ തങ്ങളെ സല്യൂട്ട് ചെയ്യണമെന്ന ഡോക്ടർമാരുടെ വാദമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.