‘എട്ട് മണിക്കൂര്‍ മതി, തുടര്‍ച്ചയായി രാത്രി, പകല്‍ ഡ്യൂട്ടി ഒഴിവാക്കണം’; സേനയുടെ അംഗബലം കാലോചിതമായി പരിഷ്ക്കരിക്കണം; പൊലീസുകാരുടെ ആത്മഹത്യ തടയാൻ മനുഷ്യാവകാശ കമ്മീഷൻ

Spread the love

കോഴിക്കോട്: പൊലീസ് സേനാംഗങ്ങളില്‍ വർധിച്ചുവരുന്ന ആത്മഹത്യ തടയാൻ സേനയുടെ അംഗബലം കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്.

ക്വാണ്ടം കമ്പ്യൂട്ടിംഗ്, എഡ്ജ് കമ്പ്യൂട്ടിംഗ്, ജനറേറ്റീവ് എ.ഐ. തുടങ്ങിയ സാങ്കേതികവിദ്യകള്‍ ലഭ്യമായിട്ടും പൊലീസിലെ പല കാര്യങ്ങളും പരമ്പരാഗതമായ രീതിയിലാണ് നടക്കുന്നതെന്ന് കമ്മീഷൻ സർക്കാരിന് നല്‍കിയ വിശദമായ ഉത്തരവില്‍ പറയുന്നു.

പരിഷ്കൃത സമൂഹത്തിന് യോജിക്കാത്തതും മാനവിക വിരുദ്ധവുമായ കൊളോണിയല്‍ കാലത്തെ ശേഷിപ്പുകള്‍ പൊലീസ് സേനയില്‍ അവസാനിപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സേനാംഗങ്ങളിലെ ആത്മഹത്യ തടയാൻ കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും കമ്മീഷനില്‍ സമർപ്പിച്ച നിർദ്ദേശങ്ങളില്‍ സാമ്പത്തിക ബാധ്യത വരാത്ത എക്സിക്യൂട്ടീവ് ഓർഡർ മുഖേന നടപ്പിലാക്കാൻ കഴിയുന്ന പ്രപ്പോസലുകള്‍ പരിശോധിച്ച്‌ അവ കാലതാമസമില്ലാതെ നടപ്പിലാക്കണമെന്ന് കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നല്‍കി. നയപരമായ തീരുമാനങ്ങള്‍ വേണ്ട കാര്യങ്ങള്‍ വിശദമായി പഠിച്ച്‌ പ്രാവർത്തികമാക്കാൻ ആഭ്യന്തര വകുപ്പ് സെക്രട്ടറി നടപടിയെടുക്കണം.