സിപിഐഎം നേതാക്കളുടെ മക്കളെ മർദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Spread the love

മലപ്പുറം: എരമംഗലം പുഴക്കരയിലെ പൊലീസ് അതിക്രമത്തിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം.

പെരുമ്പടപ്പ് പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സാൻ സോമൻ, സിവിൽ പൊലീസ് ഓഫിസർ യു ഉമേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്‌. ഒപ്പം സിവിൽ പൊലീസ് ഓഫിസർ ജെ ജോജയെ കോട്ടയ്ക്കലിലേക്ക് സ്‌ഥലം മാറ്റുകയും ചെയ്തു. സംഭവത്തിൽ സിപിഐഎം നേതൃത്വം മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു.

ഉത്സവത്തിനിടെ ഉണ്ടായ സംഭവത്തെ തുടർന്നാണ് പൊലീസിൻ്റെ അഴിഞ്ഞാട്ടമെന്ന് സിപിഐഎം ആരോപിക്കുന്നു. സിപിഎം നേതാക്കളുടെ വീട്ടിൽ പോലീസ് എത്തുകയും മക്കളായ വിദ്യാർത്ഥികളെ വീട്ടിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോയി പോലീസ് ക്രൂരമായി മർദ്ദിച്ചു എന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ഭാഗങ്ങളും മുറിവേൽപ്പിച്ചു എന്നും, ലാത്തികൊണ്ട് പല്ല് അടിച്ചു തകർത്തുവെന്നും, പുറത്തും നെഞ്ചിലും അടിച്ചു പരിക്കേൽപ്പിച്ചുവെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് പൊലീസിനെതിരെ ഉയർന്നത്.

കാറിൽ കയറ്റികൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിൽ വെച്ചായിരുന്നു മർദ്ദിച്ചത്. പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടാത്തതിലായിരുന്നു പൊലീസിന്റെ നടപടി. എന്നാൽ യഥാർത്ഥ പ്രതിയെ കിട്ടിയതോടെ ഇവരെ പൊലീസ് വിട്ടയച്ചു. എന്നാൽ യുവാക്കൾ ഉത്സവത്തിനിടെ തങ്ങളെയാണ് ആക്രമിച്ചതെന്നാണ് പെരുമ്പടപ്പ് പൊലീസ് പറയുന്നത്. വിദ്യാർത്ഥികളെ മർദിച്ചിട്ടില്ല എന്നും രാവിലെ തന്നെ വിട്ടയച്ചെന്നും പൊലീസ് വിശദീകരിച്ചിരുന്നു. സംഭവത്തിൽ സിപിഐഎം പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതോടെ പൊലീസുകാർക്കെതിരെ നടപടി വരികയായിരുന്നു.