പോക്സോ നിയമപ്രകാരം കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിക്കുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രിം കോടതി : ഇത്തരം പ്രവൃത്തികള്‍ ലൈംഗിക അതിക്രമമായി മാത്രമേ കണക്കാക്കാനാകൂവെന്ന് കോടതി.

Spread the love

ഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം (പോക്സോ) തടയുന്നതിനുള്ള നിയമത്തില്‍ സുപ്രീം കോടതിയുടെ നിർണ്ണായക വിധി.
പോക്സോ നിയമപ്രകാരം കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിക്കുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി.

video
play-sharp-fill

ഇത്തരം പ്രവൃത്തികള്‍ ലൈംഗിക അതിക്രമമായി മാത്രമേ കണക്കാക്കാനാകൂ എന്ന് ജസ്റ്റിസുമാരായ അഹ്‌സനുദ്ദീൻ അമാനുള്ളയും ജോയമല്യ ബാഗ്‌ചിയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഈ വിധി ഒരു പോക്സോ കേസിലെ പ്രതിയുടെ ശിക്ഷ കുറച്ചുകൊണ്ട് പ്രഖ്യാപിച്ചതാണ്.

ഛത്തീസ്ഗഡില്‍ 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിച്ച കേസില്‍ പ്രതിക്ക് കീഴ്ക്കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് പ്രതി നല്‍കിയ അപ്പീല്‍ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമത്തിലെ വ്യവസ്ഥകള്‍ വ്യക്തമായി മനസ്സിലാക്കി വേണം വിധി പ്രസ്താവിക്കാൻ എന്ന് കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം, ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങള്‍ പോക്സോ നിയമത്തില്‍ പ്രത്യേകം നിർവചിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ അഹ്‌സനുദ്ദീൻ അമാനുള്ള, ജോയമല്യ ബാഗ്‌ചി എന്നിവരടങ്ങുന്ന ബെഞ്ച് പോക്സോ കേസില്‍ ഈ നിർണായക വിധി പ്രഖ്യാപിച്ചത്.

നേരത്തെ, ലൈംഗിക ഉദ്ദേശത്തോടെയുള്ള സ്പർശനം പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ബലാത്സംഗമായി കണക്കാക്കുമോ എന്നതിനെക്കുറിച്ച്‌ വിവിധ കോടതികള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ വിധിയിലൂടെ സുപ്രീം കോടതി ഈ വിഷയത്തില്‍ വ്യക്തമായ ഒരു നിലപാട് എടുത്തിരിക്കുകയാണ്.