പോക്സോ കേസ് ഇരയുടെ പേരും വിലാസവും വെളിപ്പെടുത്തി പൊലീസ്; പ്രതിയുടെ പേര് മറച്ച്‌ വെച്ചു; ഗുരുതര വീഴ്ച തിരുവനന്തപുരം അയിരൂര്‍ സ്റ്റേഷനിൻ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പോക്സോ കേസില്‍ ഇരയുടെ പേര് വെളിപ്പെട്ടുത്തി പൊലീസ്.

പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതിയുടെ പേര് മറച്ച്‌ വച്ചും ഇരയുടെ പേരും വിലാസവും മറ്റ് വിവരങ്ങളും അടക്കം വെളിപ്പെടുത്തിയുമാണ് എഫ്‌ഐആര്‍ പൊലീസ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം അയിരൂര്‍ സ്റ്റേഷനിനാണ് ഗുരുതര വീഴ്ച സംഭവിച്ചത്.
പ്രായപൂര്‍ത്തിയാകാത്തവര്‍ ആക്രമിക്കപ്പെടുന്ന കേസുകളില്‍ ഇരയുടെ പേരോ തിരിച്ചറിയുന്ന മറ്റ് വിവരങ്ങളോ പുറത്തുവിടുന്നത് നിയമ വിരുദ്ധമാണ്.

പോക്സോ നിയമത്തിന്റെ 23ആം വകുപ്പില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. വിചാരണ കോടതിയില്‍ പോലും കുട്ടികളില്‍ നിന്ന് രഹസ്യമൊഴിയാണ് സ്വീകരിക്കുന്നത്. എന്നാല്‍ പോക്സോ കേസിന്റെ അടിസ്ഥാന കാര്യം പോലും കാറ്റില്‍ പറത്തിയിരിക്കുകയാണ് തിരുവനന്തപുരം അയിരൂര്‍ പൊലീസ്.

മദ്രസയില്‍ വച്ച്‌ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇരയുടെ പേരും അമ്മയുടെ പേരും വിലാസവും കുട്ടി പഠിക്കുന്ന, പീഡിപ്പിക്കപ്പെട്ട സ്ഥലത്തിന്റെ വിലാസമടക്കമുള്ള എഫ്‌ഐആര്‍ വെബ് സൈറ്റിലൂടെയും പൊലീസ് ആപ്പിലൂടെയും പുറത്തുവിട്ടു.

എന്നാല്‍ കേസിലെ ഇരയുടെ പേരും വിലാസവും കൃത്യമായി മറച്ചുവെക്കാന്‍ അയിരൂര്‍ പൊലീസ് മറന്നില്ല. ഞായറാഴ്ച രാവിലെ 7 മണിക്ക് മതപഠനത്തിന് മദ്രസയില്‍ എത്തിയപ്പോഴായിരുന്നു ഉസ്താദിന്റെ ക്രൂരത.

സംഭവത്തിന് ശേഷം പേടിച്ചരണ്ട കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം കണ്ട് സ്കൂളിലെ അധ്യാപകര്‍ കാരണം തിരക്കിയപ്പോഴാണ് കുട്ടി സംഭവം പറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടില്‍ അറിയിച്ചു.
രക്ഷിതാക്കള്‍ വിവരം അറിയിച്ചതിന് പിന്നാലെ ഉസ്താദിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മദ്രസ അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു.

കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുങ്ങിയപ്പോഴേക്കും പ്രതി ഒളിവില്‍ പോയി. എഫ്‌ഐആര്‍ പുറത്തുപോയത് ശ്രദ്ധയില്‍ പെടുത്തിയതിന് പിന്നാലെ ഇന്റര്‍നെറ്റില്‍ നിന്നും സ്റ്റേഷന്‍ അധികൃതര്‍ ഇടപെട്ട് നീക്കം ചെയ്തു.