
കോട്ടയം: കടുത്തുരുത്തിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ യുവാവ് അറസ്റ്റിൽ. വെള്ളൂർ വടകര ഭാഗത്ത് പുത്തൻപുരയിൽ അൻസിൽ (18)എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമം വഴി പെൺകുട്ടിയെ പരിചയപ്പെട്ട് ഇയാൾ വിവാഹ വാഗ്ദാനം നൽകി പലപ്രാവശ്യമായി ലൈംഗികാതിക്രമം നടത്തിവരികയായിരുന്നു.
കഴിഞ്ഞദിവസം സംശയാ സ്പദമായ രീതിയിൽ ഇരുവരെയും കടുത്തുരുത്തിയിലെ ദേവാലയത്തിന് സമീപം ശുചിമുറിയുടെ ഭാഗത്ത് കാണപ്പെട്ടതിനെ തുടർന്ന് കടുത്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. തുടർന്ന് പെൺകുട്ടി പോലീസിനോട് വിവരങ്ങൾ പറഞ്ഞു .

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അൻസിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്. ഓ സജീവ് ചെറിയാൻ, എസ്.ഐ സജിമോൻ എസ്.കെ , എ.എസ്.ഐ റെജി, വനിതാ സി.പി.ഓ തുളസി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.