പോക്‌സോ കേസ് പ്രതി സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥി; വിദ്യാഭ്യാസ മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

Spread the love

തിരുവനന്തപുരം: സ്കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായി പോക്സോ കേസില്‍ ഉള്‍പ്പെട്ട വ്ളോഗറെ പങ്കെടുപ്പിച്ചതില്‍ അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം ഫോർട്ട് ഹൈസ്‌കൂളില്‍ വ്ളോഗർ മുകേഷ് എം.നായരാണ് ഇന്നലെ മുഖ്യാതിഥിയായി എത്തിയത്.

അർദ്ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും അനുമതിയില്ലാതെ ദേഹത്ത് സ്‌പർശിച്ചെന്നുമുള്ള 15കാരിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇയാളെ ഒന്നാംപ്രതിയാക്കിയുള്ള കേസ് കോവളം പൊലീസാണ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയെ ചിത്രീകരണത്തിനെത്തിച്ച കോ ഓർഡിനേറ്ററാണ് കേസില്‍ രണ്ടാം പ്രതി. പോക്സോ കോടതിയില്‍ നിന്ന് മുകേഷ് എം.നായർക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ഇയാളാണ് ഉപഹാരം നല്‍കിയത്. പോക്സോ കേസില്‍ ഉള്‍പ്പെട്ടെ അദ്ധ്യാപകരെ സർവീസില്‍ നിന്ന് നീക്കം ചെയ്യുന്നതടക്കം പൊതുവിദ്യാഭ്യാസവകുപ്പ് കർശന നിലപാട് സ്വീകരിക്കുമ്ബോഴാണ് പ്രവേശനോത്സവത്തില്‍ വകുപ്പിന് കളങ്കമുണ്ടാക്കിയ സംഭവം.

കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനെത്തിയ സംഘടനയാണ് ഇയാളെ മുഖ്യാതിഥിയായി ക്ഷണിച്ചതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.