
പത്തനംതിട്ട: ഒൻപത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 1,20,000 പിഴയും ശിക്ഷ വിധിച്ച് അതിവേഗസ്പെഷ്യല്‍ കോടതി.
ചെങ്ങന്നൂര്‍ മുളക്കുഴ കൊഴുവല്ലൂര്‍ മോടിയില്‍ വീട്ടില്‍ നിന്നും മല്ലപ്പുഴശ്ശേരി കുറുന്താര്‍ കുഴിക്കാല ചരിവുകാലായില്‍ വീട്ടില്‍ വാടകയ്ക്ക് താമസം ലിതിന്‍ തമ്പി (25)യെയാണ് ജഡ്ജ് ടി. മഞ്ജിത്ത് ശിക്ഷിച്ചത്.
പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതി നടപടികളില്‍ എ.എസ് .ഐ ഹസീന സഹായിയായി. ആറന്മുള പോലീസ് 2020 ഒക്ടോബര്‍ 29 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം 25 വര്‍ഷവും ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് അഞ്ചുവര്‍ഷവും ആണ് ശിക്ഷിച്ചത്.