ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികള്‍ക്കും ഭക്ഷണ പായ്ക്കുകള്‍ക്കുമുള്ള നിരോധനം ഒക്ടോബർ 2-ന് നിലവിൽവരും: നടപ്പാക്കാന്‍  ഏറെ  പ്രയാസകരം.

Spread the love

കോട്ടയം: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികള്‍ക്കും ഭക്ഷണ പായ്ക്കുകള്‍ക്കുമുള്ള നിരോധനം നടപ്പാക്കുക ഏറെ പ്രയാസകരം.
നിയമലംഘനത്തിന് പഴുതുകള്‍ ഏറെയാണ്. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികള്‍ക്കും ഭക്ഷണ പായ്ക്കുകള്‍ക്കുമാണ് കോടതി നിരോധനമേര്‍പ്പെടുത്തിയത് ഒക്ടോബര്‍ രണ്ടു മുതല്‍ നിലവില്‍ വരും.
സംസ്ഥാനത്ത്‌ വിവാഹസല്‍ക്കാരങ്ങളിലും ഓഡിറ്റോറിയം, ഹോട്ടല്‍, റസ്‌റ്റോറന്റ്‌

എന്നിവിടങ്ങളിലെ പരിപാടികളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും പ്ലാസ്‌റ്റിക്‌ നിരോധിച്ച്‌ ഹൈക്കോടതി ഉത്തരവ്‌.
പ്ലാസ്റ്റിക് ഭക്ഷണപാത്രം, കപ്പ്, സ്ട്രോ, കത്തി, സ്പൂണ്‍, കവർ, ലാമിനേറ്റഡ് ബേക്കറി ബോക്സ്‌ എന്നിവയുടെ ഉപയോഗവും വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്‌.

ഹില്‍ സ്റ്റേഷനുകളിലും ഹോട്ടലുകളിലും ഓഡിറ്റോറിയങ്ങളിലും വിവാഹച്ചടങ്ങുകളിലും പൊതുസമ്മേളനങ്ങളിലും നിരോധനം ബാധകമാകും.
ഉത്തരവ് നടപ്പാക്കാന്‍ സെപ്റ്റംബറിനകം ചീഫ് സെക്രട്ടറിയും തദ്ദേശ ഭരണവകുപ്പ് സെക്രട്ടറിയും നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ഏറ്റവുമധികം പ്ലാസ്റ്റിക് ബോട്ടിലുകളും സ്പൂണുകളും റാപ്പറുകളും ഉപയോഗിക്കുന്നത് ട്രെയിനുകളിലാണ്. മതിയായ മാലിന്യ സംഭരണ സംവിധാനമില്ലാത്തതിനാല്‍ ട്രെയിനുകളില്‍ നിന്ന് ഇവ വലിച്ചെറിയുന്നതാണ് പതിവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം പ്രശ്‌നങ്ങളും കോടതി ഉത്തരവില്‍ അഭിമുഖീകരിച്ചിട്ടില്ലെന്നു വിദഗ്ധര്‍ പറയുന്നു.
എന്നാല്‍, പ്ലാസ്റ്റിക് മലിനീകരണത്തില്‍ റെയില്‍വേയെ ഹെെക്കോടതി വിമർശിച്ചിരുന്നു.
വന്ദേഭാരത് ട്രെയിനില്‍ വില്‍ക്കുന്ന കുടിവെള്ളക്കുപ്പികള്‍ തിരുവനന്തപുരത്ത് കൂട്ടമായി ഉപേക്ഷിച്ചെന്നും ഇത് കായലിലേക്കാണ്‌ എത്തിയതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

അരലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് മിനറല്‍ വാട്ടറിന് കേരളത്തില്‍ നേരത്തേ തന്നെ നിരോധനമുള്ളതാണ്.
ഇത്തരം ചെറിയ കുപ്പികള്‍ കടകളില്‍ വില്‍പനയ്ക്കില്ലെങ്കിലും വിവാഹച്ചടങ്ങുകളിലും മറ്റും പതിവായി കാണാറുണ്ട്. കാലിക്കുപ്പികള്‍ സത്ക്കാരങ്ങള്‍ക്ക് ശേഷം കുമിഞ്ഞുകൂടാറുമുണ്ട്.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ചെക്‌പോസ്റ്റ് കടന്നാണ് ഇവ ഏറെയും എത്തുന്നതെന്ന് പറയുന്നു.

കേരളത്തിലെ നിർമ്മാതാക്കള്‍ ന്യൂട്രിയന്റ് മിനറല്‍ വാട്ടർ എന്ന് പേരു മാറ്റി, ചെറിയ വെള്ളക്കുപ്പികള്‍ വിപണിയിലെത്തിക്കുന്നുമുണ്ട്.
ഒരു ലീറ്റര്‍, രണ്ടു ലീറ്റര്‍ വെള്ളക്കുപ്പികള്‍ക്കാണ് ഉപഭോക്താക്കള്‍ ഏറെയുള്ളത്.
ശീതള പാനീയങ്ങളും കോളയും തീരെ ചെറിയ കുപ്പികളില്‍പ്പോലും ലഭിക്കുന്നു. ഹൈക്കോടതിയുടെ പുതിയ ഉത്തരവിലും ഇവ കടകളില്‍ വില്‍ക്കുന്നതിനോ ഹില്‍ സ്റ്റേഷനുകള്‍ അല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഉപയോഗക്കുന്നതിനോ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വിദഗ്ധർ പറയുന്നു.