
എറണാകുളം: പിറവം എംഎല്‍എ അനൂപ് ജേക്കബിനെ ഫോണിലൂടെ കബളിപ്പിക്കാന്‍ ശ്രമം. ബെംഗളൂരു വിജിലന്‍സില്‍ നിന്നാണെന്നും ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുമെന്നും പറഞ്ഞ് ഇന്നലെ രാവിലെ ഫോണ്‍ സന്ദേശം എത്തിയത്. എംഎല്‍എ രൂക്ഷമായി പ്രതികരിച്ചതോടെ തട്ടിപ്പുകാര്‍ ഉടനെ ഫോണ്‍ കട്ട് ചെയ്തു. സംഭവത്തില്‍ എംഎല്‍എ കൂത്താട്ടുകുളം പോലീസില്‍ പരാതി നല്‍കി.
മറ്റൊരു ഫോണ്‍ നമ്പർ എംഎല്‍എയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇത് ഉപയോഗിച്ച് പലരെയും തട്ടിപ്പിനിരയാക്കിയെന്ന് പറഞ്ഞാണ് ഫോണ്‍കോള്‍ വന്നത്. കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു. പിന്നാലെ എംഎല്‍എ രൂക്ഷമായി പ്രതികരിച്ചതോടെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. തിരികെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും തട്ടിപ്പുകാര്‍ ഫോണ്‍ എടുത്തില്ല.
സാമ്പത്തിക തട്ടിപ്പിന് എംഎല്‍എയെ ഇരയാക്കാനുള്ള ശ്രമമായിരുന്നു നടന്നത്. എന്നാൽ അദ്ദേഹത്തിന്റെ ബുദ്ധിപരമായി നീക്കത്തിലൂടെ തട്ടിപ്പുകാരുടെ പദ്ധതി പൊളിയുകയാണ് ചെയ്തത്. തുടര്‍ന്ന് എംഎൽഎ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ 10ന് എം.എല്‍.എയുടെ ഫോണില്‍ വിളിച്ച് വിലാസം തിരക്കി. എം.എല്‍.എയാണെന്ന് അറിയാതെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമായിരുന്നെന്ന് കരുതുന്നു. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് പരാതിയെങ്കിലും സ്റ്റേഷനില്‍ എത്താറുണ്ടെന്ന് എസ്.എച്ച്.ഒ പറഞ്ഞതായി അനൂപ് ജേക്കബ് എംഎല്‍എ അറിയിച്ചു.