
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് 13 പേർക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കാസർകോട് ഒൻപത്, മലപ്പുറം രണ്ടു കേസുകൾ, കൊല്ലത്തും പത്തനംതിട്ടയിലും ഓരോ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
327 പേർക്ക് രോഗം സ്ഥിരീകരിച്ചു. 266 പേർ ഇപ്പോൾ ചികിത്സയിൽ തുടരുന്നു. നിരീക്ഷണത്തിൽ സംസ്ഥാനത്ത് 152804 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 795 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 10670 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 9607 എണ്ണം രോഗ ബാധയില്ലെന്ന് ഉറപ്പാക്കി. കൊല്ലം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തരുടെ പരിശോധന നെഗറ്റീവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാസർകോട് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയായി. നാലു ദിവസം കൊണ്ടാണ് ആശുപത്രിയെ കോവിഡ് ആശുപത്രിയായി സജീകരിച്ചത്. ഏഴു കോടി രൂപയുടെ സജീകരണങ്ങൾ ഒരുക്കി. കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കെ.എസ്.ഇ.ബി നാലു കോടി രൂപ സാമൂഹ്യ പ്രതിബന്ധതാ ഫണ്ടിൽ നിന്നും അനുവദിച്ചു. 26 അംഗ സംഘം കാസർകോട് എത്തി. പത്ത് ഡോക്ടർമാർ, പത്ത് സ്റ്റാഫ് നഴ്‌സ്, അഞ്ചു അസിസ്റ്റന്റുമാർ എന്നിവർ സംഘത്തിലുണ്ട്. ഇവർ ആശുപത്രിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കും. ജീവനക്കാർക്ക് പരിശീലനവും നൽകും.
ഒന്നേകാൽ ലക്ഷത്തിൽ അധികം കിടക്കകൾ സർക്കാർ സ്വകര്യ ആശുപത്രികളിൽ ലഭ്യമാണ്. കോവിഡ് പ്രതിരോധത്തിന് തൃതല സംവിധാനം ആരോഗ്യ വകുപ്പ് ക്രമീകരിച്ചു. 10813 ഐസൊലേഷൻ ബെഡ് ആശുപത്രികളിൽ ക്രമീകരിച്ചു. 517 കൊറോണ കെയർ സെന്ററുകളിൽ 17461 ബെഡുകളും ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേക കൊറോണ കെയർ ആശുപത്രികൾ തയ്യാറാക്കി. 38 ഇടത്താണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. റാപ്പിഡ് ടെസ്റ്റിനുള്ള മാനദണ്ഡലം ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി നിശ്ചയിക്കും.
85.47 ശതമാനം ആളുകൾ സൗജന്യ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ റേഷൻ വിതരണം പൂർത്തിയാക്കുന്നത് ആദ്യം. റേഷനുമായി ബന്ധപ്പെട്ട് അപൂർമായി പരാതി ഉയർന്നിട്ടുണ്ട്. ചിലർ റേഷൻ മോശമാണ് എന്ന പ്രചാരണം നടത്തി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ, സമൂഹം ആദരിക്കുന്ന ചിലർ പ്രചാരണങ്ങൾക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ജില്ലാ മാറി റേഷൻ വാങ്ങാൻ പറ്റുന്നില്ലെന്ന പ്രശ്‌നം പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.