
കേപ് ടൗണ്‍: പീഡന കേസില്‍ യുവാവ് രണ്ടു മാസം ജയിലില്‍ കഴിഞ്ഞ സംഭവത്തില്‍ വമ്പൻ ട്വിസ്റ്റ്. ദക്ഷിണാഫ്രിക്കയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് എന്ന് ആരോപിച്ചാണ് ഇയാളെ തടവിലാക്കിയത്.
നിലവില്‍ 21 വയസ്സുള്ള യുവാവിനെ 12 വയസ്സുള്ളപ്പോള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ഇടത് ചെവി, ജനനേന്ദ്രിയം എന്നിവ അക്രമികള്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത് കോടതിയില്‍ തെളിഞ്ഞതിനെ തുടർന്ന് നിരപരാധിയായ യുവാവിന് 35,000 പൗണ്ട് നഷ്ടപരിഹാരം നല്‍കി.
2020ല്‍ 11 വയസ്സുള്ള അയല്‍ക്കാരി, യുവാവ് ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്വാസുലു-നാറ്റല്‍ പ്രവിശ്യയിലെ എസാഖേനി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്കെതിരെ പീഡന കുറ്റം ചുമത്തി. അന്വേഷണ ഉദ്യോഗസ്ഥയെ യുവാവിന്റെ പിതാവ് സമീപിച്ചപ്പോഴാണ് കാര്യങ്ങള്‍ വഴിമാറിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഷങ്ങള്‍ക്കുമുമ്പ് തന്റെ മകനെ ഷണ്ഡീകരിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തതിനാല്‍ അയാള്‍ക്ക് ഇത് ചെയ്യാൻ കഴിയില്ലെന്ന് കാണിക്കുന്ന മെഡിക്കല്‍ രേഖകള്‍ പിതാവ് ഹാജരാക്കി. എന്നാല്‍ രേഖകള്‍ നല്‍കിയിട്ടും കേസ് ഓഫീസർ പ്രോസിക്യൂട്ടറെ അറിയിക്കാതെ തെളിവുകള്‍ മറച്ചുവെച്ചു. നിരപരാധിയായ മനുഷ്യനെ ജയിലില്‍ അടച്ചു. 54 ദിവസം മോശമായ സാഹചര്യങ്ങളില്‍ തടവില്‍ കഴിഞ്ഞ ഇയാളുടെ പിതാവ് മെഡിക്കല്‍ രേഖകള്‍ പ്രോസിക്യൂട്ടർക്ക് നല്‍കിയപ്പോഴാണ് പീഡനക്കേസ് പിൻവലിച്ചത്.
തട്ടിക്കൊണ്ടുപോയതിന് ശേഷം സ്വകാര്യഭാഗങ്ങള്‍ പൂർണ്ണമായും നീക്കം ചെയ്യപ്പെട്ടതായി റിപ്പോർട്ടില്‍ വെളിപ്പെട്ടതായി ജഡ്ജി ജോണ്‍സണ്‍ മാതേൻജ്വ വായിച്ചു. ഇയാളുടെ ചെവി മുറിച്ചുമാറ്റുകയും റെയില്‍വേ സ്റ്റേഷനില്‍ രക്തം വാർന്നൊഴുകുന്ന നിലയില്‍ കണ്ടെത്തുകയും ചെയ്തു.
“അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥ തന്റെ പക്കലുള്ള വസ്തുതകള്‍ വിലയിരുത്തിയില്ലെന്നും അയാള്‍ക്ക് കുറ്റം ചെയ്യാൻ കഴിയില്ലെന്നും കോടതിക്ക് മുന്നിലുള്ള തെളിവുകളില്‍ നിന്ന് വ്യക്തമാണ്. പരാതിക്കാരന്റെ പിതാവ് നല്‍കിയ തെളിവുകള്‍ കേസ് ഓഫിസർ പ്രോസിക്യൂട്ടറെ അറിയിച്ചില്ല. അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥ കാരണം പീഡനം ചെയ്യാൻ കഴിയില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ മറച്ചുവെച്ചു. കേസ് ഓഫിസറുടെ ഈ വീഴ്ച കാരണം പരാതിക്കാരനെ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും മോശം സാഹചര്യങ്ങളില്‍ തടവില്‍ കഴിയേണ്ടിവന്നു,” ജഡ്ജി മാതേൻജ്വ പറഞ്ഞു.
നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തതായി ജഡ്ജി മാതേൻജ്വ കണ്ടെത്തി. കുറ്റമൊന്നും ചെയ്യാത്ത ഇയാള്‍ക്ക് തടവിന് മാപ്പപേക്ഷയോ വിശദീകരണമോ ലഭിച്ചില്ല. അദ്ദേഹത്തിന് 800,000 റാൻഡ് (35,000 പൗണ്ട്) നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും നല്‍കാൻ കോടതി ഉത്തരവിട്ടു.
ഈ നഷ്ടപരിഹാരം അയാളുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു” -സ്വകാര്യത സംരക്ഷിക്കുന്നതിനായി പേര് വെളിപ്പെടുത്താനാവാത്ത യുവാവിന്റെ അഭിഭാഷകൻ റോബർട്ട് വാൻ വിക്ക് വ്യക്തമാക്കി.