
ഹാഷിഷ് ഓയിലുമായി പിടിയിലായ യുവാവിന്റെ ഫോണിൽ നട്ടു
സ്വന്തം ലേഖകൻ
മലപ്പുറം: കഞ്ചാവ് ചെടി നട്ടുവളർത്തി ഫോട്ടോയെടുത്ത് കൂട്ടുകാർക്ക് അയച്ച യുവാവ് പിടിയിൽ. മലപ്പുറം വണ്ടൂർ സ്വദേശി സനിർ ആണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വണ്ടൂർ വിഎംസി ഗവൺമെന്റ് ഹൈസ്‌ക്കൂൾ മൈതാനത്തിന്റെ പരിസരത്ത് എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. പാറപ്പുറവൻ ഹൗസിൽ സനിറിനെ ഇവിടെവെച്ച് 360 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടി. പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് വാട്‌സ്ആപ് വഴി കഞ്ചാവു ചെടിയുടെ ഫോട്ടോകൾ അയച്ച് കൊടുത്തത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇതോടെയാണ് സനിർ താമസിക്കുന്ന വണ്ടൂർ ടിബി കുന്നിലെ വാടക ക്വാർട്ടേഴ്‌സിൽ കഞ്ചാവു ചെടി വളർത്തുന്ന കാര്യം പുറത്തറിയുന്നത്. എക്‌സൈസ് നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്‌സിന്റെ പുറകുവശത്ത് ചെടികൾക്കിടയിൽ നിന്ന് 3 മാസം വളർച്ചയെത്തിയ കഞ്ചാവു ചെടി കണ്ടെത്തി.