16കാരിയെ പീഡിപ്പിച്ച കേസ്; ഫിലിപ് മമ്പാടിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി, നാല് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വാങ്ങിയത്

Spread the love

മലപ്പുറം: പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച്‌ പീഡിപ്പിച്ച കേസില്‍ ഫിലിപ് മമ്പാടിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. നാല് ദിവസത്തേക്ക് ആണ് കസ്റ്റഡിയില്‍ വാങ്ങിയത്.

video
play-sharp-fill

ഫിലിപ് മമ്പാടുമായി പൊലീസ് നാളെ തെളിവെടുപ്പ് നടത്തും. 2025 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെയാണ് ഫിലിപ്പ് മമ്പാട് പീഡിപ്പിച്ചത്.

കോഴിക്കോടിനടുത്തടുത്ത് നിന്നുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകളെ കൗണ്‍സിലിംഗിനായി രക്ഷിതാക്കള്‍ ഫിലിന് മമ്പാടിന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ നിലമ്പൂർ പൊലീസാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഫിലിപ്പ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്‍ പങ്കുവെച്ചിരുന്നു.

അതേസമയം ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശത്തോടെ, കരുതിക്കൂട്ടിത്തന്നെയാണ് ഫിലിപ്പ് മമ്പാട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയതെന്നും സമൂഹത്തില്‍ സ്വാധീനമുള്ള പ്രതി അതീവ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തത് എന്നു‌മാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. പൊലീസ് ഐഡി കാണിച്ചാണ് പ്രതി ഹോട്ടലില്‍ റൂം എടുത്തത്. മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നു എന്നാണ് പെണ്‍കുട്ടിയോട് പറഞ്ഞത്.

പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി ഫിലിപ്പ് മമ്പാടൻ ഒത്തുതീർപ്പിന് ശ്രമിച്ചു. ഇത്തരക്കാർക്ക് ജാമ്യം നല്‍കിയാല്‍ അത് നിയമവ്യവസ്ഥയെ സമൂഹം സംശയത്തോടെ കാണാൻ ഇടയാക്കുമെന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ട് എന്നും റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു.