
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിൻ്റെ മിന്നല്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമർശനവുമായി മെഡിക്കല്‍ പി ജി അസോസിയേഷന്‍.
ശോചനീയാവസ്ഥ മന്ത്രിയെ തന്നെ നേരിട്ട് അറിയിച്ചതാണ്. ഇപ്പോഴത്തെ മന്ത്രിയുടെ നടപടി മാസങ്ങള്‍ക്ക് മുന്‍പേ തന്നെ ശ്രദ്ധയില്‍പ്പെടുത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയാണെന്ന് പി ജി അസോസിയേഷന്‍ വിമര്‍ശിച്ചു. ഇവ പരിഹരിക്കാന്‍ തയാറായില്ലെങ്കില്‍ ഇനിയും ഇത്തരം കാര്യങ്ങള്‍ കണ്ട് അമ്പരക്കേണ്ടി വരുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടതോടെ നിലവില്‍ മതിയായ ജീവനക്കാരില്ല, ഉള്ളവര്‍ക്ക് ജോലി ഭാരം അധികമാണെന്നും പി ജി അസോസിയേഷന്‍ കുറ്റപ്പെടുത്തി. കോവിഡ് ചികിത്സ വികേന്ദ്രീകരിക്കാനും നടപടി ഉണ്ടായില്ലെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച രാത്രിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മിന്നല്‍ സന്ദര്‍ശനം നടത്തിയത്.രാത്രി 10.30യോടെയാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു. ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തി. അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളോട് വിവരം ചോദിച്ചറിഞ്ഞ മന്ത്രി ഒബ്‌സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിക്കുകയും ചെയ്തു. മന്ത്രി മൂന്നു മണിക്കൂര്‍ ആശുപത്രിയില്‍ ചെലവഴിച്ചു. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ വിഡിയോ പങ്കുവെച്ചിരുന്നു