
ഇന്ത്യയില്‍ സാധാരണക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധന അല്ലേ?. എന്നാല്‍, ലോകത്ത് ആറ് രാജ്യങ്ങളില്‍ 30 രൂപയ്ക്ക് താഴെ മാത്രമാണ് ഒരു ലിറ്റർ പെട്രോളിന് വില എന്നുപറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. അതില്‍ തന്നെ ലാറ്റിനമേരിക്കയിലെ വെനസ്വലേയില്‍ വെറും 1.78 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോള്‍ ലഭിക്കും.
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യം സൗദ്യ അറേബ്യയാണെങ്കിലും ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഭൂമിക്കടിയിലുള്ള രാജ്യം വെനസ്വലേയാണ്. അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്നതിനാലാണ് വെനസ്വലേയ്ക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യാൻ കഴിയാത്തത്. ക്രൂഡ് ഓയില്‍ സംസ്കരിച്ചാണ് പെട്രോള്‍, ഡീസല്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്നത്. ക്രൂഡ് ഓയില്‍ വില്‍പ്പനയിലൂടെയാണ് സൗദി അറേബ്യ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. എന്നാല്‍ എണ്ണയുടെ ലഭ്യത സുലഭമായിരുന്നിട്ടും ഏറ്റവും കുറഞ്ഞ വിലയ്ക്ക് എണ്ണ വില്‍ക്കുന്ന രാജ്യങ്ങളെടുത്താല്‍ ആദ്യത്തെ അഞ്ച് രാജ്യങ്ങളില്‍ ഒരു ഗള്‍ഫ് രാജ്യവുമില്ല എന്നതാണ് സത്യം.
വെനസ്വലേ കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ വിലയില്‍ പെട്രോള്‍ വില്‍ക്കുന്നത് ഇറാനിലാണ്. ഇവിടെ 7.99 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വില. എന്നാല്‍ ഇവിടെയും അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്നത് പ്രതിസന്ധിയാകുന്നു. ഇറാന്റെ കറൻസിക്കും മൂല്യം വളരെ കുറവാണ്. കുറഞ്ഞ വിലയില്‍ എണ്ണ വില്‍ക്കുന്ന മൂന്നാമത്തെ രാജ്യമാണ് സുഡാൻ. 12.43 രൂപയാണ് സുഡാനില്‍ ഒരു ലിറ്റർ പെട്രോളിന് വില.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിഴക്കൻ രാജ്യമായ മലേഷ്യയില്‍ 24.86 രൂപയും ആഫ്രിക്കൻ രാജ്യമായ അംഗോളയില്‍ 25.75 രൂപയുമാണ് ഒരു ലിറ്റർ പെട്രോളിന് വില. ആഫ്രിക്കൻ രാജ്യമായ നൈജീരിയയില്‍ 28.41 രൂപ, പശ്ചിമേഷ്യയിലെ അള്‍ജീരിയയില്‍ 29.30 രൂപ എന്നിങ്ങനെയാണ് ഒരു ലിറ്റർ പെട്രോളിന് വില. കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ യഥാക്രമം 30.19 രൂപ, 31.96 രൂപ, 34.63 രൂപ എന്നിങ്ങനെയാണ് പെട്രോള്‍ വില.
ഇന്ത്യയില്‍ 100 രൂപയ്ക്ക് മുകളിലാണ് ഒരു ലിറ്റർ പെട്രോളിന് വില. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യയും ചൈനയുമാണ്.




