
സ്വന്തം ലേഖകൻ
വാടാനപ്പള്ളി: പമ്പില്‍ നിന്ന് ഇന്ധനം നിറച്ചുപോയ വാഹനങ്ങള്‍ ഒരു കിലോമീറ്റര്‍ പോയപ്പോഴേക്കും നിശ്ചലമായതോടെ പെട്രോളില്‍ വെള്ളം കലര്‍ത്തി വില്പന നടത്തിയ പമ്പ് നാട്ടുകാര്‍ അടപ്പിച്ചു.
ബുധനാഴ്ച കാറില്‍ പെട്രോള്‍ നിറച്ച് തൃശൂരിലേക്ക് ജോലിക്ക് പോവുകയായിരുന്ന തളിക്കുളം സ്വദേശി സുനീഷിന്റെ വാഹനം കണ്ടശാംകടവില്‍ എത്തിയതോടെ നിശ്ചലമായി. തുടര്‍ന്ന് മെക്കാനിക്കിനെ വിളിച്ചുവരുത്തി നടത്തിയ പരിശോധനയിലാണ് പെട്രോളില്‍ കൂടുതലും വെള്ളമാണെന്ന് കണ്ടെത്തിയതെന്ന് സുനീഷ് പറഞ്ഞു. ഇതേ തുടര്‍ന്ന് പെട്രോള്‍ പമ്പില്‍ ബന്ധപ്പെട്ടപ്പോള്‍ കാരണം അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി മറ്റു ചില ആളുകളും ഇതേസമയം തന്നെ പമ്പിലെത്തി ബഹളം വച്ചു. തുടര്‍ന്ന് പെട്രോള്‍ പമ്ബിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.