video
play-sharp-fill

ഹാളിലെ ഹുക്കിൽ അച്ഛനും മകനും, കിടപ്പുമുറിയിൽ അമ്മയും മകളും ; ചുമരിൽ ബന്ധുക്കളെയാരെയും മൃതദേഹം കാണിക്കരുതെന്ന കുറിപ്പും ; ബിജുവും കുടുംബവും ജീവനൊടുക്കിയത് പണം നൽകാനുള്ളവരോട് ഇന്ന് എത്താൻ പറഞ്ഞ് : കൂട്ടമരണം പുറത്തറിഞ്ഞത് അയൽക്കാരൻ പാല് വാങ്ങാൻ എത്തിയപ്പോൾ

ഹാളിലെ ഹുക്കിൽ അച്ഛനും മകനും, കിടപ്പുമുറിയിൽ അമ്മയും മകളും ; ചുമരിൽ ബന്ധുക്കളെയാരെയും മൃതദേഹം കാണിക്കരുതെന്ന കുറിപ്പും ; ബിജുവും കുടുംബവും ജീവനൊടുക്കിയത് പണം നൽകാനുള്ളവരോട് ഇന്ന് എത്താൻ പറഞ്ഞ് : കൂട്ടമരണം പുറത്തറിഞ്ഞത് അയൽക്കാരൻ പാല് വാങ്ങാൻ എത്തിയപ്പോൾ

Spread the love

സ്വന്തം ലേഖകൻ

പെരുമ്പാവൂർ: കൂട്ടമരണത്തിന്റെ വാർത്ത കേട്ടുകൊണ്ടാണ് കേരളക്കര ഇന്ന് പുലർന്നത്. ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടിൽ പത്ഭനാഭൻ മകൻ ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കൽ അമ്പിളി (39) മകൾ ആദിത്യ (15) മകൻ അർജുൻ(13) എന്നിവരെ ഇന്ന് രാവിലെയാണ് വീടിനകത്ത് ഇരു കയറിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അയൽക്കാരൻ പാല് വാങ്ങാൻ എത്തിയതോടെയാണ് കൂട്ടമരണം പറത്തറിഞ്ഞത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.ചിട്ടിനടത്തിയിരുന്ന ബിജുവിന് 30 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജവും പണം നൽകാനുള്ളവരിൽ ചിലർ വീട്ടിലെത്തി ബഹളം വച്ചിരുന്നെന്നും നാട്ടുകാർ പറയുന്നു. ഇവരിൽ ചിലരോട് ഡിസംബർ 31 നകം നൽകാമെന്ന് പറഞ്ഞാണ് ബിജു തിരിച്ചയച്ചിരുന്നു. ഇതിനെത്തുടർന്നുള്ള അപമാനത്താലും വിഷമത്താലുമാണ് കുടംബം ജീവനൊടുക്കിയതെന്നുമാണ് നിഗമനം.

ഹാളിലെ ഹുക്കിൽ പിതാവും മകനും കിടപ്പുമുറിയിലെ ഹുക്കിൽ അമ്മയും മകളുമാണ് ഒരു കയറിൽ ഇരുവശത്തുമായി തൂങ്ങിയ നിലിയിൽ കാണപ്പെട്ടിട്ടുള്ളത്. വീടിന്റെ ചുമരിൽ മൂന്നിടത്തായി തന്റെ ബന്ധുക്കളെയാരെയും മൃതദേഹം കാണാൻ അനുവദിക്കരുതെന്നും കുറിപ്പ് എഴുതി വച്ചിട്ടുണ്ട്.

ആത്മഹത്യാ കുറിപ്പായി ഇതിനെ പൊലീസ് കണക്കാക്കിയിട്ടുണ്ട്. ബിജു അയൽവീടുകളിൽ പാൽ നൽകിയിരുന്നെന്നും സമയം കഴിഞ്ഞിട്ടും പാൽ ലഭിക്കാത്തതിനാൽ അയൽക്കാരിൽ ഒരാൾ വീട്ടിലെത്തിയപ്പോൾ ഭിത്തിയിലെ എഴുത്ത് കണ്ടത്.

ഇതിന് പിന്നാലെ വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നെന്നുമാണ് അറിയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഉടൻ തന്നെ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും.