ഉമ്മൻ ചാണ്ടി മരണപ്പെട്ട് അധികം തികയുന്നതിന് മുൻപ് സിനിമയ്ക്ക് പോയി; സോഷ്യൽ മീഡിയകളിൽ ചാണ്ടി ഉമ്മനെതിരെ വിമർശന കമന്റുകൾ; സിനിമയ്ക്കു പോകുന്നതും പാട്ടു കേൾക്കുന്നതുമൊക്കെ ഒരാളുടെ സ്വകാര്യതയാണ്; അവരെ അവരുടെ വഴിക്കു വിടുവെന്ന് ജെയ്ക്ക് സി തോമസ്

Spread the love

സ്വന്തം ലേഖകൻ

പുതുപ്പള്ളി: കഴിഞ്ഞ ദിവസമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞത്. വലിയ പോളിംഗ് നടന്ന തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍. തിരഞ്ഞെടുപ്പിന്റെ ചൂടെല്ലാം ആറിയ ശേഷം ഇന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മൻ സിനിമ കാണാനെത്തിയത് വാർത്തയായിരുന്നു. രജനികാന്ത് നായകനായ ജയിലർ കാണാനായിരുന്നു ചാണ്ടി ഉമ്മൻ എത്തിയത്.

എന്നാൽ, പിതാവ് ഉമ്മൻ ചാണ്ടി മരണപ്പെട്ട് അധികം തികയുന്നതിന് മുൻപ് സിനിമയ്ക്ക് പോയെന്ന് ആരോപിച്ച് ചാണ്ടി ഉമ്മനെതിരെ വിമർശന കമന്റുകൾ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപെട്ടു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയ്ക്കു പോകുന്നതും പാട്ടു കേൾക്കുന്നതുമൊക്കെ ഒരാളുടെ സ്വകാര്യ കാര്യമാണെന്നും, അവരെ അവരുടെ വഴിക്ക് വിടണമെന്നും ജെയ്ക്ക് പ്രതികരിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ സിനിമ കാണാൻ പോയ വിവരം മാധ്യമപ്രവർത്തകർ അറിയിച്ചപ്പോഴായിരുന്നു ജെയ്ക്കിന്റെ പ്രതികരണം.

സിനിമയ്ക്കു പോകുകയോ പാട്ടു കേൾക്കുകയോ കുടുംബത്തോടൊപ്പം ചെലവഴിക്കുകയോ ചെയ്യുന്നത് അവരുടെ അവകാശമാണ് എന്നും ജെയ്ക്ക് വ്യക്തമാക്കി. സിനിമയ്ക്കു പോകുന്നതും പാട്ടു കേൾക്കുന്നതുമൊക്കെ ഒരാളുടെ സ്വകാര്യ കാര്യമാണെന്നും, അവരെ അവരുടെ വഴിക്ക് വിടണമെന്നും ജെയ്ക്ക് പ്രതികരിച്ചു.

യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ സിനിമ കാണാൻ പോയ വിവരം മാധ്യമപ്രവർത്തകർ അറിയിച്ചപ്പോഴായിരുന്നു ജെയ്ക്കിന്റെ പ്രതികരണം. സിനിമയ്ക്കു പോകുകയോ പാട്ടു കേൾക്കുകയോ കുടുംബത്തോടൊപ്പം ചെലവഴിക്കുകയോ ചെയ്യുന്നത് അവരുടെ അവകാശമാണ് എന്നും ജെയ്ക്ക് വ്യക്തമാക്കി.