
പെരിന്തൽമണ്ണ സ്വർണ്ണ കവർച്ച കേസിൽ വഴിത്തിരിവ്: ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ അറസ്റ്റിൽ, സ്വർണ്ണക്കടത്ത് കണ്ണിയെന്ന് പോലീസ്
മലപ്പുറം: പെരിന്തൽമണ്ണ സ്വർണ്ണ കവർച്ച കേസിൽ വഴിത്തിരിവ്. വാഹനാപകടത്തിൽ മരിച്ച വയനിലിസ്റ്റ് ബാലഭാസ്‌കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് ബാലഭാസ്കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്.
പ്രതികൾ കവർച്ച ചെയ്ത സ്വർണ്ണത്തിൽ 2.2 കിലോ സ്വർണ്ണവും സ്വർണ്ണം വിറ്റുകിട്ടിയ പണവും പോലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജുവിനെ അന്വേഷണസംഘമാണ് സ്വർണ്ണവും പണവും കണ്ടെടുത്തത്.
ബാലഭാസ്കറിൻ്റെ മരണത്തിന് ഇടയാക്കിയ അപകട സമയത്ത് കാർ ഓടിച്ചത് അർജുനായിരുന്നു. അർജുൻ്റെ സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തിൽ ആരോപണം ഉയർന്നിരുന്നു. പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെർപ്പുളശ്ശേരിയിലെത്തിച്ച് മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജുനാണെന്നാണ് വിവരം. സംഭവത്തിൽ 18 പ്രതികളിൽ 13 പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പുതിയ കേസിന് ബാലഭാസ്കറിൻ്റെ മരണവുമായി ബന്ധമില്ലെന്നും അതിനാൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജു പറഞ്ഞു.