
സ്വന്തം ലേഖകൻ
ചങ്ങനാശേരി: തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന അവസാന പ്രതി കൂടി പോലീസിന്റെ പിടിയിലായി.
പായിപ്പാട് നാലുകോടി മാന്താനം കോളനി ഭാഗത്തു് ചെല്ലുവേലിയിൽ വീട്ടിൽ വിജയൻ മകൻ ആരോമൽ വിജയൻ (26 )എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമായി ചേർന്ന് ആരമലക്കുന്ന് ഭാഗത്ത് നിൽക്കുകയായിരുന്ന യുവാക്കൾക്ക് നേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചതിന് ശേഷം കയ്യില്‍ കരുതിയിരുന്ന കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോയിരുന്നു.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആരോമൽ വിജയിനെ ചങ്ങനാശ്ശേരിയിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾക്ക് തൃക്കൊടിത്താനം സ്റ്റേഷനിൽ വധശ്രമം, കഞ്ചാവ് എന്നി കേസുകൾ നിലവിലുണ്ട്.
ഈ കേസിലെ മറ്റു പ്രതികളായ ബിബിൻ, പ്രദീഷ്, അനന്തു, ബിൽസൺ, പ്രവീൺ കുമാർ,രാഹുല്‍ കെ.ആര്‍ , ഷൈജു എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് സംഘം പിടികൂടിയിരുന്നു. ഇതോടെ ഈ കേസ്സിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. തൃക്കൊടിത്താനം എസ്.എച്ച്.ഓ അജീബ് ഇ, എ.എസ്.ഐ സാൻജോ, സി.പി.ഓ മാരായ ക്രിസ്റ്റഫർ, സന്തോഷ്, ശെൽവരാജ്, അനീഷ് ജോൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.