video
play-sharp-fill

26 -കാരന്റെ എല്ലാ ചെയ്തികളും ക്യാമറ കണ്ടു: കളിച്ചു കൊണ്ടിരുന്ന രണ്ട് പെൺകുട്ടികളെ ഉപദ്രവിച്ചതിന് സിസിടിവിയാണ് പ്രധാന സാക്ഷി: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.

26 -കാരന്റെ എല്ലാ ചെയ്തികളും ക്യാമറ കണ്ടു: കളിച്ചു കൊണ്ടിരുന്ന രണ്ട് പെൺകുട്ടികളെ ഉപദ്രവിച്ചതിന് സിസിടിവിയാണ് പ്രധാന സാക്ഷി: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.

Spread the love

സൂറത്ത്: വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 26-കാരൻ അറസ്റ്റില്‍

.അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടർന്ന് കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തറി ഫാക്ടറിയില്‍ ജോലി ചെയ്യുന്ന 26-കാരൻ മുഹമ്മദ് നാസിർ അൻസാരിയാണ് അറസ്റ്റിലായത്.

വീടിന് പുറത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് സൈക്കിളോടിച്ച്‌ കളിക്കുകയായിരുന്നു രണ്ട് പെണ്‍കുട്ടികള്‍. ഇവർക്കൊപ്പം കളിക്കാനെന്ന പേരില്‍ എത്തിയതായിരുന്നു യുവാവ്. എന്നാല്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ചുസമയം കഴിഞ്ഞപ്പോള്‍ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിച്ച അൻസാരി, ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങി. അൻസാരിയുടെ ചെയ്തികളെല്ലാം സിസിടിവിയില്‍ പതിയുകയും ചെയ്തു. സൂറത്തിലെ റെസിഡൻഷ്യല്‍ സൊസൈറ്റിയിലാണ് സംഭവം നടന്നത്.

വിവരമറിഞ്ഞ മാതാപിതാക്കള്‍ തെളിവുകളുമായി പൊലീസിനെ സമീപിച്ചതോടെ അൻസാരി പിടിയിലാവുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി.

പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു