
പത്തനംതിട്ട: കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ വ്യാപക നാശനഷ്ടം.
കടപുഴകിയ കൂറ്റന്‍ തേക്കുമരം മാരുതി ഓമ്നി വാഹനത്തിന് മുകളിലേക്ക് വീണു. ഡ്രൈവര്‍ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പത്തനംതിട്ട മൈലപ്ര കുമ്പഴ നോര്‍ത്ത് ഐ.ടി.ഐ പടിയില്‍ ശ്രീവിലാസ് സദാനന്ദന്റെ പറമ്പില്‍ നിന്ന കൂറ്റന്‍ തേക്കുമരമാണ് ശക്തമായ കാറ്റില്‍ കടപുഴകിയത്. മരം റോഡിലൂടെ വന്ന മാരുതി വാനിന് മുകളിലേക്കാണ് വീണത്. വാഹനത്തില്‍ ഉടമയായ മൈലപ്ര കിഴക്കേമുള്ളുകാലായില്‍ വിജയന്‍ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനത്തിന്റെ മുന്നില്‍ ഡ്രൈവറുടെ ഭാഗത്തോട് ചേര്‍ന്നാണ് മരം വീണത്. ഇതോടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വകാര്യ റിക്കവറി വാനും ഫയര്‍ഫോഴ്സും സ്ഥലത്ത് ചെന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അഗ്‌നിരക്ഷാസേന ജീവനക്കാര്‍ മരം മുറിച്ചു നീക്കി വാഹനത്തില്‍ നിന്നും വിജയനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
റാന്നിയില്‍ ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി ഗതാഗതം സ്തംഭിച്ചു.ഇട്ടിയപ്പാറ ടൗണില്‍ വന്‍ ഗതാഗത കുരുക്ക് നേരിട്ടു. ഇട്ടിയപ്പാറ ബൈപ്പാസ് റോഡിലാണ് മരങ്ങള്‍ ഒടിഞ്ഞു വീണു ഗതാഗതം സ്തംഭിച്ചത്. രാവിലെ പത്തരയോടെ പെയ്ത കനത്ത മഴയോടൊപ്പം എത്തിയ കാറ്റാണ് ബൈപ്പാസ് റോഡില്‍ നാശം വിതച്ചത്.
ഗതാഗതം സ്തംഭിച്ചതോടെ ഇട്ടിയപ്പാറ ടൗണ്ണില്‍ ചെത്തോങ്കര മുതല്‍ മാമുക്ക് വലിയപാലം വരെ ഗതാഗതകുരുക്ക് രൂപപ്പെട്ടു. പൊലീസ് എത്തി മണിക്കൂറുകള്‍ നിയന്ത്രിച്ചാണ് ഗതാഗതം ഒരു വിധം നേരെയാക്കിയത്. ബൈപ്പാസ് റോഡില്‍ ചെട്ടിമുക്ക് റോഡില്‍ നിന്നും ബസ് സ്റ്റാന്‍ഡ്- സംസ്ഥാന പാത റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്തെ ജങ്ഷനു സമീപം റോഡിന്റെ സമീപത്തെ അല്‍ബീസിയ മരങ്ങളാണ് ഒടിഞ്ഞു വീണത്.
മരങ്ങള്‍ വീണത് വൈദ്യുതി ലൈനുകള്‍ക്ക് മുകളിലേക്കായതിനാല്‍ 33,11 കെ.വി, എല്‍.റ്റി.അടക്കമുള്ള പത്തോളം വൈദ്യുതി തൂണുകള്‍ നിലം പതിച്ചു. റാന്നി, മണിമല സബ് സ്റ്റേഷന്‍ 33 കെ.വി.ലൈന്‍ തകരാറിലായതിനാല്‍ പുനസ്ഥാപിക്കാന്‍ മൂന്നു ദിവസമെങ്കിലും കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. വ്യക്തിയുടെ വസ്തുവിലെ അറുപതോളം മരങ്ങളാണ് ഒടിഞ്ഞു വീണത്.