തിരുവാഭരണ ഘോഷയാത്രയിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആർ.ക്യാമ്പിലെ എഎസ്‌ഐ മദ്യപിച്ച്‌ ബഹളം കൂട്ടി ; എസ്‌പിയുടെ നിർദ്ദേശത്തെ തുടർന്ന് വൈദ്യപരിശോധന നടത്താൻ ശ്രമിക്കുമ്പോള്‍ ഓടി രക്ഷപ്പെട്ടു; പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ എ എസ് ഐ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്ര പന്തളത്തേക്ക് മടങ്ങുമ്പോള്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആർ.ക്യാമ്പിലെ എഎസ്‌ഐ മദ്യപിച്ച്‌ ബഹളം കൂട്ടി.എസ്‌പിയുടെ നിർദ്ദേശ പ്രകാരം കസ്റ്റഡിയില്‍ എടുത്ത് വൈദ്യപരിശോധന നടത്താനുള്ള ശ്രമത്തിനിടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

പത്തനംതിട്ട എ.ആർ. ക്യാമ്പിലെ എഎസ്‌ഐ ജെസ് ജോസഫാണ് മദ്യപിച്ച്‌ ബഹളം കൂട്ടിയത്. ഇന്നലെ രാവിലെ ശബരിമലയില്‍ നിന്ന് പന്തളത്തേക്ക് മടങ്ങിയ തിരുവാഭരണ സംഘം ളാഹ സത്രത്തില്‍ വിശ്രമിക്കുമ്പോള്‍ രാത്രിയിലാണ് ജെസ് ജോസഫ് മദ്യപിച്ചെത്തിയതെന്ന് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവാഭരണം മകരവിളക്കിന് സന്നിധാനത്ത് എത്തിച്ച ശേഷം മാതാവിന് രോഗമുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ജെസ് ഇന്നലെയാണ് തിരിച്ചു വന്നത്. വന്നപ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പറയുന്നു. തിരുവാഭരണത്തിന്റെ ഗാർഡ് ഡ്യൂട്ടിയിലുള്ള ജെസ് ബഹളം കൂട്ടിയതോടെ വിവരം ആരോ എസ്‌പിയെ അറിയിച്ചു.

തുടർന്ന് എസ്‌പിയുടെ നിർദ്ദേശപ്രകാരം ഇയാളെ കസ്റ്റഡിയില്‍ എടുത്ത് വൈദ്യ പരിശോധന നടത്താൻ ഇൻസ്പെക്ടർ എത്തിയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.