പാർട്ടി സഖാക്കൾക്ക് ക്ഷേത്ര ദർശനവും പാർട്ടി കോൺഗ്രസ് കാണാൻ അവസരവുമൊരുക്കി ടൂർ പാക്കേജ്: പഴനി, മധുര മീനാക്ഷി ക്ഷേത്രങ്ങളിൽ യാത്രികർക്ക് തൊഴുത് പ്രാർത്ഥിക്കാം: ഇതിനെതിരേ ഭക്തിമാർഗത്തിലൂടെ ഒടുവില്‍ സഖാക്കളും പാർട്ടി കോണ്‍ഗ്രസിലേക്ക് എന്നതരത്തിലുള്ള രൂക്ഷ വിമർശനങ്ങളും ഉയരുന്നു.

Spread the love

തിരുവനന്തപുരം: വൈരുദ്ധ്യാത്മിക ഭൗതികവാദമടക്കം ചർച്ച ചെയ്യുകയും അത് പാലിക്കുകയും ചെയ്യണമെന്ന് നിഷ്‌ക്കർഷിക്കുന്ന സി.പി.എം, പാർട്ടി കോണ്‍ഗ്രസ് കാണാൻ ‘ഭക്തിനിർഭരമായ’ ഒരു വിനോദയാത്ര.
ഇത് അതിശോയോക്തിയും കള്ളവുമല്ല. കാസർകോട് ജില്ലയിലെ കൊടക്കാട് ബാങ്കാണ് സഖാക്കള്‍ക്ക് വേണ്ടി വിനോദയാത്ര സംഘടിപ്പിച്ച്‌ ഇത്തരം സൗകര്യമൊരുക്കുന്നത്.

ഏപ്രില്‍ നാലിന് തുടങ്ങി ഏഴിന് അവസാനിക്കും വിധമാണ് വിനോദയാത്ര ക്രമീകരിച്ചിട്ടുള്ളത്.

ഏപ്രില്‍ നാലിന് വൈകിട്ട് ആറിനാണ് യാത്ര ആരംഭിക്കുന്നത്. അഞ്ചിന് പഴനി, മധുര മീനാക്ഷി ക്ഷേത്രം എന്നിവിടങ്ങില്‍ യാത്രികർക്ക് തൊഴുത് പ്രാർത്ഥിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഉച്ച ഭക്ഷണത്തിന് ശേഷം പാർട്ടി കോണ്‍ഗ്രസ് കാണാനുള്ള ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. അത് കണ്ട് ചായയും കുടിച്ച ശേഷം രാമേശ്വരത്തേക്ക് പോകും.

അന്ന് വൈകിട്ട് അവിടെയാണ് വിനോദയാത്രാ സംഘം തങ്ങുന്നത്.

ആറിന് പാമ്പൻ പാലം, എ.പി.ജെ അബ്ദുള്‍ കലാം മ്യൂസിയം ധനുഷ്‌കോടി എന്നിവ സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്ന സംഘം പിറ്റേന്ന് രാവിലെ വീടുകളിലെത്തും വിധമാണ് പരിപാടിയുടെ ക്രമീകരണം. ഒരാള്‍ക്ക് 4700 രൂപയാണ് ഈ പാക്കേജിന് ഈടാക്കുന്നത്.

കാസർകോട് കൊടക്കാട് പ്രദേശം പാർട്ടി ഗ്രാമം കൂടിയാണ്. അവിടെ വർഷങ്ങളായി പാർട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനമാണ് ഇത്തരം ഭക്തിനിർഭരമായ പാർട്ടി കോണ്‍ഗ്രസ് സഖാക്കള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.

ഫേയ്‌സ് ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ പരിഹാസവും വിമർശനവുമാണ് വിനോദയാത്രയുടെ ക്രമീകരണം സംബന്ധിച്ചുള്ളത്.

ഭക്തിമാർഗത്തിലൂടെ ഒടുവില്‍ സഖാക്കളും പാർട്ടി കോണ്‍ഗ്രസിലേക്ക് എന്നതരത്തിലാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.