play-sharp-fill
പാർസല്‍ ഭക്ഷണക്കവറിന് പുറത്ത് രേഖപ്പെടുത്തേണ്ട ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാൻ ഭക്ഷണശാലകള്‍ക്ക് വിമുഖത

പാർസല്‍ ഭക്ഷണക്കവറിന് പുറത്ത് രേഖപ്പെടുത്തേണ്ട ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാൻ ഭക്ഷണശാലകള്‍ക്ക് വിമുഖത

 

പാലക്കാട്‌ : പാർസല്‍ ഭക്ഷണക്കവറിന് പുറത്ത് ഭക്ഷണം പാകംചെയ്ത സമയം, എത്ര സമയത്തിനകം ഉപയോഗിക്കണം തുടങ്ങിയ വിവരങ്ങള്‍ നിർബന്ധമായും രേഖപ്പെടുത്തണമെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശം പാലിക്കാൻ ഭക്ഷണശാലകള്‍ക്ക് വിമുഖത.

സ്ഥാപനം ഏതെന്നുപോലും തിരിച്ചറിയാത്ത കവറുകളിലാണ് ഓണ്‍ലൈൻ ഫുഡ് ഡെലിവറി സ്ഥാപനങ്ങള്‍പോലും ഇപ്പോഴും ഭക്ഷണവിതരണം നടത്തുന്നത്. ലേബല്‍ പതിക്കലുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാവകുപ്പ് ജനുവരിയില്‍ നടത്തിയ ‘ഓപ്പറേഷൻ ലേബല്‍’ പരിശോധനയിലൂടെ 122 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി. 791 ഇടത്താണ് പരിശോധന നടത്തിയത്.2023 മുതല്‍ പാർസല്‍ ഭക്ഷണത്തില്‍ ലേബല്‍ പതിക്കണമെന്ന നിർദേശം നിലവിലുണ്ടെങ്കിലും കാര്യമായി നടപ്പായിരുന്നില്ല.


ഭക്ഷ്യവിഷബാധയടക്കം വർധിക്കുന്ന പശ്ചാത്തലത്തില്‍ 2024 ജനുവരി 22-ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ലേബല്‍ പതിക്കല്‍ നിയമം നിർബന്ധമാക്കി ഉത്തരവിറക്കിയിരുന്നു.പാകംചെയ്ത ഭക്ഷണം രണ്ടുമണിക്കൂറിനകം ഉപയോഗിക്കണമെന്നാണ് നിർദേശം. സമയപരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കും. അതിനാലാണ്, ഓണ്‍ലൈൻവഴി വിപണനം നടത്തുന്ന പാർസല്‍ ഭക്ഷണത്തിലുള്‍പ്പെടെ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയപരിധി എന്നിവ രേഖപ്പെടുത്താൻ നിർദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group