
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാറശാലയില്‍ കഷായത്തില്‍ വിഷംകലര്‍ത്തി സുഹൃത്ത് ഷാരോണിനെ കൊന്ന കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ ജയിലില്‍നിന്നിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് പുറത്തിറങ്ങിയത്. ജയിലില്‍നിന്നിറങ്ങയതിന് പിന്നാലെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.
സമൂഹത്തിന്റെ വികാരം എതിരാണ് എന്നതുകൊണ്ടുമാത്രം ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പാറശാല ഷാരോൺ വധക്കേസിൽ ഉപാധികളോടെയാണ് ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ബെഞ്ച് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റപത്രം സമർപ്പിച്ചതിന് ശേഷവും ഒരാൾക്ക് ജാമ്യം നൽകാതിരിക്കണമെങ്കിൽ മതിയായ കാരണം ഉണ്ടായിരിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗ്രീഷ്മ അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്ന് വ്യക്തമാണ്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. 22 വയസ്സ് മാത്രമുള്ള സ്ത്രീയാണെന്ന് വസ്തുത കണക്കിലെടുക്കുന്നു. ഷാരോണിന്റെ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഒന്നും പറയുന്നില്ല.
ജാമ്യം ലഭിച്ചാൽ ഗ്രീഷ്മ ഒളിവിൽ പോകുമെന്ന് വാദം പ്രോസിക്യൂഷന് ഇല്ല. പ്രതി വിചാരണയെ സ്വാധീനിക്കാനുള്ള സാധ്യതയും വിദൂരമാണ്. സമൂഹത്തിന്റെ വികാരം എതിരാണ് എന്നതുകൊണ്ട് ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കരുതെന്നും ഉത്തരവിലുണ്ട്. ജാമ്യാപേക്ഷ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചത്.
ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയെ കഴിഞ്ഞ ഒക്ടോബർ 31 നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ട് പ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.