
സെൽഫിയെടുക്കുന്നതിനിടെ പാറക്കെട്ടിൽ നിന്ന് നദിയിലേക്ക് വീണു: ഞെട്ടിപോകുന്ന കാഴ്ച ; ഒടുവിൽ അത്ഭുതകരമായി രക്ഷപ്പെട്ടു
ഡൽഹി: സമീപകാലത്തായി വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന അപകടങ്ങളില്‍ ഏറിയ പങ്കും സെല്‍ഫി എടുക്കാനോ റീല്‍ ചിത്രീകരിക്കാനോ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നതാണ്.
സ്വന്തം ജീവൻ അപകടത്തിലാക്കി കൊണ്ടുള്ള ഇത്തരം ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ആളുകള്‍ ജാഗ്രത പുലർത്തണമെന്നും നിരവധി നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും നല്‍കപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും സെല്‍ഫി- റീല്‍ ഭ്രമങ്ങളില്‍ മുഴുകി പോയവർ അതൊന്നും കാര്യമാക്കുന്നേ ഇല്ല എന്നതാണ് സത്യം.
കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തില്‍ ഒരു വിനോദസഞ്ചാരി അപകടത്തില്‍പ്പെട്ടത് ഹിമാചല്‍ പ്രദേശിലെ നദീതീരത്ത് വെച്ച് സെല്‍ഫി എടുക്കാൻ ഉള്ള ശ്രമത്തിനിടയിലാണ്. അപകടകരമായ വിധം സെല്‍ഫിക്ക് ശ്രമിച്ച ഇവർ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പാർവതി നദീതീരത്താണ് ഈ സംഭവം നടന്നത്. നദിയുടെ നടുവിലുള്ള ഒരു പാറയില്‍ കയറി നിന്ന് സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെയാണ് കാല്‍വഴുതി ഇയാള്‍ നദിയിലേക്ക് വീണത്. ഇയാള്‍ക്ക് നീന്താൻ അറിയാമായിരുന്നുവെങ്കിലും നദിയിലെ വെള്ളത്തിന്റെ തണുപ്പും ശക്തമായ ഒഴുക്കും തരണം ചെയ്യാനാകാതെ ഒഴുക്കില്‍പ്പെട്ട് പോവുകയായിരുന്നു. ഭാഗ്യവശാല്‍ ഇയാള്‍ക്ക് ഒരു പാറയില്‍ പിടുത്തം കിട്ടുകയും ആ സമയം പ്രദേശത്തുണ്ടായിരുന്ന മറ്റൊരു വ്യക്തി ഇത് കാണുകയും ചെയ്തതിനാല്‍ രക്ഷപ്പെടുത്താനായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെയെത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗം ആളുകളും നദീതീരങ്ങളില്‍ നിന്ന് സെല്‍ഫി എടുക്കാൻ താല്പര്യം പ്രകടിപ്പിക്കാറുണ്ട് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സഞ്ചാരികളുടെ ഇത്തരം അപകടകരമായ ശ്രമങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും നാട്ടുകാർ പറയുന്നു. തീരത്തുനിന്ന് നോക്കുമ്ബോള്‍ ശാന്തമായി ഒഴുകുന്ന നദിയായി തോന്നുമെങ്കിലും വെള്ളത്തില്‍ വീണുപോയാല്‍ ഒഴുക്കിനെ അതിജീവിക്കാൻ ആകില്ല എന്നാണ് സമീപ വർഷങ്ങളില്‍ നിരവധി അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു പ്രാദേശിക ഹോട്ടല്‍ ഉടമ സാക്ഷ്യപ്പെടുത്തുന്നത്.
ചൂടു കൂടുമ്ബോള്‍ ഹിമാലയത്തിലെ മഞ്ഞുരുകുന്നതാണ് പാർവതി, ബിയാസ്, ചന്ദ്രഭാഗ തുടങ്ങിയ നദികളിലെ ജലനിരപ്പ് ഉയരൻ കാരണം. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ടെങ്കിലും ആരും അത് കാര്യമായി എടുക്കാറില്ല എന്നാണ് ഉദ്യോഗസ്ഥരും വെളിപ്പെടുത്തുന്നത്.