
പപ്പാ അശ്‌ളീല വീഡിയോ ബലമായി കാണിച്ചു: സ്വയംഭോഗം ചെയ്യാൻ നിർബന്ധിച്ചു; പപ്പാ സ്വകാര്യ ഭാഗങ്ങളിൽ കടിച്ചു: ഗാന്ധിനഗറിലെ സാന്ത്വനത്തിലെ ‘അമ്മയുടെ പപ്പയുടെ’ ക്രൂര പീഡനങ്ങൾ തുറന്നെഴുതി പെൺകുട്ടിയുടെ പരാതി മുഖ്യമന്ത്രിയ്ക്ക്; സാന്ത്വന കേന്ദ്രം പീഡനകേന്ദ്രമായപ്പോൾ..! സാന്ത്വനത്തിനെതിരെ പരാതിയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം ആരംഭിച്ചു
തേർഡ് ഐ ബ്യൂറോ
കോട്ടയം: പപ്പ അശ്ലീല വീഡിയോകൾ കാണിക്കും, സ്വയം ഭോഗം ചെയ്യാൻ നിർബന്ധിക്കും… സ്വകാര്യ ഭാഗങ്ങളിൽ കടിക്കും… ഗാന്ധിനഗറിൽ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ കേന്ദ്രമായി പ്രവർത്തിക്കുന്ന സാന്ത്വനം എന്ന സ്ഥാപനത്തിനെതിരെ ഇതേ സ്ഥാപനത്തിലെ അന്തേവാസിയായ പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത് ഇതാണ്. ഇടുക്കി സ്വദേശിയായ പെൺകുട്ടി മുഖ്യമന്ത്രിയ്ക്കും ചൈൽഡ് ലൈനും ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്കും എഴുതി തയ്യാറാക്കി നൽകിയ പരാതിയുടെ പകർപ്പ് തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. സംഭവത്തിൽ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂൺ 23 ന് പെൺകുട്ടി മുഖ്യമന്ത്രിയ്ക്കു അയച്ച പരാതിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
2019 ഒക്ടോബർ മുതൽ നടന്ന കൊടിയ പീഡനങ്ങളുടെ കഥകളാണ് ഇടുക്കി സ്വദേശിയും മറ്റൊരു അഭയവുമില്ലാത്തിനാൽ 12 വർഷത്തോളമായി ഈ പെൺകുട്ടി സാന്ത്വനം എന്ന അഭയകേന്ദ്രത്തിലാണ് താമസിച്ചിരുന്നത്. സാന്ത്വനത്തിന്റെ ഡയറക്ടറായ സ്ത്രീയെ അന്തേവാസികൾ അമ്മയെന്നാണ് വിളിക്കുന്നത്. അമ്മയുടെ ഭർത്താവും സാന്ത്വനം ട്രസ്്റ്റിന്റെ മെമ്പറുമായ ആളെ പപ്പ എന്നും അന്തേവാസികൾ വിളിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ, കഴിഞ്ഞ ഒക്ടോബറിൽ അമ്മയുടെ തളർന്നു കിടക്കുന്ന മാതാവിനെ പരിചരിക്കുന്നതിനെന്ന പേരിൽ ഇവരുടെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തി. ഇടയ്ക്കിടെ അമ്മയുടെ വീട്ടിൽ ജോലിയ്ക്കടക്കം പോയിരുന്നതിനാൽ അമ്മയുടെ വീട്ടിലേയ്ക്കുള്ള ക്ഷണത്തിൽ യുവതിയ്ക്കു സംശയമുണ്ടായിരുന്നില്ല. ഇവിടെ എ്ത്തിയപ്പോൾ അ്മ്മ ഇവിടെ ഉണ്ടായിരുന്നില്ല. പപ്പയും അമ്മയുടെ അമ്മയായ അമ്മച്ചിയും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവിടെ വച്ചാണ് പപ്പയുടെ പീഡന ശ്രമം അരങ്ങേറിയത് എന്നു യുവതി പരാതിയിൽ പറയുന്നു.
വീട്ടിൽ വച്ച് ലൈംഗികച്ചുവയോടെ സംസാരിച്ച പപ്പ, അശ്ലീല വീഡിയോകൾ ബലമായി കാണിച്ചു. സ്വയം ഭോഗം ചെയ്തിട്ടുണ്ടോ എന്നു ചോദിച്ച ഇദ്ദേഹം, ഇല്ലെങ്കിൽ ചെയ്യണമെന്നും ഇതിനായി സാന്ത്വനത്തിലെ മറ്റു അന്തേവാസികളായ പെൺകുട്ടികളെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെയെല്ലാം എതിർത്ത് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി പപ്പാ കടന്നു പിടിക്കുകയും, ഉമ്മവയ്ക്കുകയും, സ്വകാര്യ ഭാഗങ്ങളിൽ കടിക്കുകയും ചെയ്തു – മുഖ്യമന്ത്രിയ്ക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്കും നൽകിയ പരാതിയിൽ പെൺകുട്ടി പറയുന്നു. അന്ന് രാത്രി തന്നെ വീട്ടിൽ വച്ച് ഇദ്ദേഹം പിൻതുടർന്നു പല തവണ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചതായി പെൺകുട്ടി പറയുന്നു. ഇവിടെ നിന്നും രക്ഷപെട്ട പെൺകുട്ടി അമ്മച്ചിയുടെ മുറിയിൽ കയറി ഒളിച്ചിരുന്നാണ് പപ്പയുടെ പീഡനത്തിൽ നിന്നും രക്ഷപെട്ടതെന്നും പരാതിയിൽ പറയുന്നു.
പിറ്റേന്ന് രാവിലെ പപ്പ സംഭവിച്ചതിനെല്ലാം സോറി പറഞ്ഞു. എന്നാൽ, അപമാനം സഹിക്കവയ്യാതെ താൻ സംഭവങ്ങലെല്ലാം സാന്ത്വനത്തിലെ ചേച്ചിമാറെ അറിയിച്ചതായും, ഇവരുടെ നിർദേശ പ്രകാരം കാര്യങ്ങളെല്ലാം അമ്മയെ അറിയിച്ചതായും പെൺകുട്ടി പരാതിയിൽ പറയുന്നു. സംഭവിച്ചതിനു ക്ഷമചോദിച്ച അമ്മ ഇനി ആവർത്തിക്കില്ലെന്നും, വീട്ടിൽ ഇനി ജോലിയ്ക്കായി പോകേണ്ടെന്നും നിർദേശിച്ചു.
എന്നാൽ, തന്നോടൊപ്പം അ്മ്മയോട് പരാതി പറയാൻ കൂട്ട് നിന്ന യുവതി പോയതിനു ശേഷം അമ്മയുടെ പെരുമാറ്റത്തിൽ കാര്യമായ മാറ്റമുണ്ടായതായി പെൺകുട്ടി പരാതിയിൽ പറയുന്നു. താൻ പപ്പയുടെ അടുത്തേയ്ക്കു ചെന്നതാണെന്നും, ഇത്തരത്തിൽ ചെന്നത് മൂലമാണ് പ്രശ്‌നം ഉണ്ടായതെന്നുമാണ് അമ്മ പ്രചരിപ്പിച്ചത്. ഇത് കൂടാതെ മറ്റൊരു പെൺകുട്ടിയെ ഇതേ രീതിയിൽ തന്നെ വീട്ടിലേയ്ക്കു സ്ഥിരമായി ജോലിയ്ക്കു അയക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ പപ്പാ ഇപ്പോഴും സ്ഥിരമായി സാന്ത്വനത്തിൽ എത്തുന്നുമുണ്ട്.
ഈ സാഹചര്യത്തിൽ സാന്ത്വനത്തിലെ അന്തേവാസികളായ പെൺകുട്ടികൾക്കു ഭീഷണി ഉയർന്നതിനെ തുടർന്നാണ് പരാതിയുമായി രംഗത്ത് എത്തിയതെന്നും പെൺകുട്ടി എഴുതിത്തയ്യാറാക്കി നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ കോപ്പികൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിട്ടുണ്ട്.