പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിട്ടും എൽഡിഎഫിലെ രണ്ടാം കക്ഷിക്കായി പിടിവലി തുടരുന്നു: സി പി ഐ യും കേരളാ കോൺഗ്രസ് എമ്മുമാണ് തർക്കിക്കുന്നത്: ഇതിലാർക്ക് കുടുതൽ സിറ്റ് കിട്ടുമെന്ന് കണ്ടറിയാം.

Spread the love

കോട്ടയം: ഇടതുമുന്നണി ഘടക കക്ഷികളില്‍ ‘ശക്തിമാനായ രണ്ടാമൻ’ ആരെന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസ് (എം), സി.പി.ഐ തർക്കം വെടിനിറുത്തലില്ലാതെ തുടരുന്നു.
മാണിഗ്രൂപ്പ് നേതാക്കള്‍ ഇടതുമുന്നണിയിലും പ്രവർത്തകർ യു.ഡി.എഫിലുമെന്നതായിരുന്നു സി.പി.ഐ ജില്ലാ സമ്മേളനത്തില്‍ ഉയർന്ന പ്രധാന കുറ്റപ്പെടുത്തല്‍.

കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പ് ശക്തി കേന്ദ്രങ്ങളില്‍ ഇടതുസ്ഥാനാർത്ഥി പിന്നില്‍ പോയതും സി.പി.ഐയ്ക്ക് വേരോട്ടമുള്ള വൈക്കത്ത് മുന്നിലെത്തിയതും ഉയർത്തിക്കാട്ടിയായിരുന്നു ഈ വിഴുപ്പലക്കല്‍. സി.പി.എം കഴിഞ്ഞാല്‍ സി.പി.ഐയാണ് എല്‍.ഡിഎഫില്‍ രണ്ടാമത്തെ വലിയ കക്ഷി. മാണി ഗ്രൂപ്പ് കടലാസ് പുലി മാത്രമായതിനാല്‍ വരുന്ന തദ്ദേശ, നിയമസഭാ

തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റ് സി.പി.ഐയ്ക്ക് വേണമെന്ന് നേതാക്കള്‍ പറയുമ്പോള്‍ വാർഡ് വർദ്ധനക്കനുസരിച്ച്‌ തങ്ങള്‍ക്ക് കൂടുതല്‍ സീറ്റിന് അർഹത ഉണ്ടെന്നാണ് മാണി ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. മുന്നണിയ്ക്ക് നേതൃത്വം നല്‍കുന്ന സി.പി.എമ്മാകട്ടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ കൈവശമിരുന്ന കാഞ്ഞിരപ്പള്ളി സീറ്റ് വരെ നല്‍കിയാണ് മാണിഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയില്‍ ഒമ്പതില്‍ അഞ്ച് നിയമസഭാ സീറ്റ് മാണിഗ്രൂപ്പ് കൊണ്ടു പോയി. വൈക്കം സംവരണ സീറ്റ് മാത്രമാണ് സി.പി.ഐയ്ക്ക് കിട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലും സീറ്റ് കുറഞ്ഞു. 197 സീറ്റ് ലഭിച്ചപ്പോള്‍ മാണി ഗ്രൂപ്പിന് 400 എണ്ണം ലഭിച്ചു. സി.പി.എം തങ്ങളെ പിണക്കില്ലെന്ന വിശ്വാസത്തില്‍ സി.പി.ഐയ്ക്ക് മറുപടി പറയാൻ മാണി ഗ്രൂപ്പ് നേതാക്കള്‍ താത്പര്യം കാട്ടുന്നില്ല.

സി.പി.ഐ നേതാക്കളുടെ വിമർശനം കേട്ട് ഇതിലും വലുത് കണ്ടിട്ടും കേട്ടിട്ടുമുണ്ടെന്ന് പറഞ്ഞ് വല്യേട്ടനായ സി.പി.എമ്മിനെതിരെ വാ പൊളിച്ചൊരക്ഷരം മിണ്ടാതെ സർക്കാർ നടപടികളെ വിമർശിക്കാതെ പരമാവധി സീറ്റുറപ്പിക്കാനുള്ള ‘സുഖിപ്പിക്കല്‍ കളിയാണ് ‘മാണിഗ്രൂപ്പ് നടത്തുന്നത്. പഴഞ്ചൊല്ലില്‍ പതിരില്ലാത്തതിനാല്‍ ‘കക്ഷത്തിലിരുന്നതും പോയി. ഉത്തരത്തില്‍ ഇരുന്നത് കിട്ടിയതുമില്ല ‘ എന്ന അവസ്ഥ വല്യേട്ടനോ ചെറിയേട്ടനോ ആർക്കുണ്ടാകുമെന്നതിന് നമുക്ക് കാത്തിരിക്കാം.