പാമ്പാടിയിൽ മഴക്കാല ശുചികരണം പാളി: മലിനജലം ഒഴുകുന്നത് റോഡിലൂടെ: ദുരിതം കാൽ നടയാത്രക്കാർക്കും വ്യാപാരികൾക്കും.

Spread the love

പാമ്പാടി : പാമ്പാടിയിൽ മഴക്കാല ശുചികരണം പാളി. ശുചീകരണം ഫലപ്രദമായി നടക്കാതെ പോയതിനാൽ മഴ ശക്തായതോടെ ഓടകളെല്ലാം നിറഞ്ഞു. ഓടകളിലെ മലിനജലം ഒഴുകുന്നത് റോഡിന്റെ വശങ്ങളിലൂടെ.

ഇതുമൂലം കാൽനടയാത്രക്കാർ നടക്കുന്നത് റോഡിലൂടെയാണ്. ഇത് അപകട സാധ്യത വർധി പ്പിക്കുന്നു വ്യാപാരസ്ഥാപനങ്ങളുട മുന്നിലൂടെ മലനജലം കുത്തിയോഴുകുന്നത് വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.

സംബന്ധിച്ച് വ്യാപാരികൾ നിരവധി തവണ അധികൃതർക്ക് പരാതികൾ നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി ടൌൺ മുതൽ കാളചന്ത വരെയുള്ള ഭാഗത്താണ് വഴിയിലൂടെ ഓടയിലെ വെള്ളം ഒഴുകുന്നത്. പഞ്ചായത്ത് മിനിസ്റ്റഡിയം റോഡിലെ വെള്ളം ഓടയിലൂടെ ഒഴികിയെത്തുന്നത് നേരെ ദേശീയ പാതയിലേക്കാണ്.

മഴ പെയ്താൽ പാമ്പാടി സ്റ്റാൻഡ് “കുളമായി” കിടക്കുന്നു. സ്റ്റാന്റിലെ പല സ്ഥലങ്ങളിലും ഓടകളുടെ സ്ലാബുകൾ തകർന്നു

കിടക്കുകയാണ്. കക്കൂസ മാലിന്യങ്ങൾ വരെ ഓടിയിലേക്ക് ഒഴുക്കുന്നതായി പറയപ്പെടുന്നു. ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്ന സമയത്ത് മലിനജലത്തിലൂടെ നടക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ഈ മലിനജലം ഒഴുകി സമീപത്തെ തോട്ടിലേക്കാണെത്തുന്നത്.

വിവിധ സ്കൂളുകളിലെ നൂറുകണക്കിന് കുട്ടികൾ ബസ് കയറാൻ സ്റ്റാൻഡിലേക്ക് നടന്നുവരേണ്ടത് മലീമസമായ വെള്ളത്തിലൂ വേണം. സമീപത്തു ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമാണ്.