
പാമ്പാടി: വ്യാപാരി ഗൂഗിള്‍ പേയില്‍ നമ്പർ മാറി നിക്ഷേപിച്ച പണം തിരികെ നല്‍കിയില്ല. പണം കിട്ടിയ കർണാടക സ്വദേശിയില്‍നിന്ന് പാമ്ബാടി പോലീസിന്‍റെ കൃത്യമായ ഇടപെടലിലൂടെ ഒരു മണിക്കൂറിനകം പണം തിരിച്ചു പിടിച്ചു.
ഇന്നലെ രാവിലെ 10നായിരുന്നു സംഭവം.
പാമ്ബാടിയിലെ ടൈം ട്രോണിക്സ് വാച്ച് കട ഉടമ ഷാജി ഫ്രാൻസിസ് കച്ചവട ആവശ്യത്തിനായി ഫോണ്‍പേ വഴി പതിനായിരം രൂപ അയച്ചു. പക്ഷേ നമ്ബർ മാറി പണം ലഭിച്ചത് കർണാടകത്തിലെ ബേഡ്മംഗല എന്ന സ്ഥലത്തുള്ള ആള്‍ക്ക്. ഷാജി ഇയാളെ ഫോണില്‍ ബന്ധപ്പെട്ട് പണം തിരിച്ചയയ്ക്കാൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷെ അയാള്‍ കൂട്ടാക്കിയില്ല. ഉടൻ ഷാജി ബാങ്കുമായി ബന്ധപ്പെട്ടു പണം തിരികെ ലഭിക്കാനുള്ള നടപടിക്കായി ശ്രമിച്ചെങ്കിലും അതും നടപ്പായില്ല. തുടർന്ന് പാമ്ബാടി പോലീസ് സ്റ്റേഷനില്‍ എത്തി ഷാജി എസ്‌എച്ച്‌ഒ റിച്ചാർഡ് വർഗീസിനെ കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചു. തുടർന്ന് പോലീസ് ഇയാളുമായി സംസാരിച്ചപ്പോള്‍ ആദ്യം തിരിച്ച് അയയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് പണം തിരിച്ച് അക്കൗണ്ടില്‍ നിക്ഷേപിക്കുകയുമായിരുന്നു.
ഫോണ്‍ പേ പോലുള്ള ഓണ്‍ലൈൻ പേയ്മെന്‍റ് ആപ്പുകളില്‍ പണം അയയ്ക്കുമ്ബോള്‍ ഇടപാടില്‍ മധ്യസ്ഥത വഹിക്കാൻ ബാങ്കിന് നിയമപരമായി അധികാരം ഇല്ലെന്നതാണ് വസ്തുത. എങ്കിലും പണം തിരികെ കിട്ടിയ സന്തോഷത്തിലാണ് കടയുടമ.