
പാലാ: സ്ഥിരമായി മത്സരിച്ച് റിക്കോർഡ് സ്ഥാപിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയാണ് ഉദ്ദേശ്യമെന്നും മാണി സി. കാപ്പൻ. യു. ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് കാപ്പന്റെ പ്രഖ്യാപനം.
എന്നാൽ പൊതുപ്രവർത്തനരംഗത്ത് സജീവമായിട്ടുണ്ടാകുമെന്നും നാടിന്റെ നന്മക്കായി അദ്ധ്വാനിക്കുന്ന പുതു തലമുറക്കായിട്ടാണ് വഴി മാറുന്നതെന്നും കാപ്പൻ പറഞ്ഞു. നല്ലവരായ ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ചതിന് തനിക്കെതിരെ കള്ളക്കേസുകൾ കൊടുപ്പിക്കുകയും നാടുനീളെ ഫ്ളക്സ് വെച്ച് അപമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ശൈലി പ്രൗഢമായ പാലായുടെ പാരമ്പര്യത്തിന് ചേരുന്നതല്ല.
ജയപരാജയങ്ങൾ സ്വഭാവികമാണെന്നും 3 തവണ തോറ്റാണ് താൻ ജയിച്ചതെന്നും ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ ജയിച്ച് പാർലമെന്ററി മോഹം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നേതാക്കളെ സാക്ഷിനിർത്തി ടൗൺഹാൾ തിങ്ങി നിറഞ്ഞ സദസിനോടായി കാപ്പൻ പറഞ്ഞപ്പോൾ വേദിയും സദസും ഒരു നിമിഷം നിശ്ചലമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാണി സി. കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
പാലാ: യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പൻ സിവിൽ സ്റ്റേഷനിൽ വരണാധികാരി മുമ്പാകെ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. രാവിലെ കുരിശു പള്ളിയിലെത്തി തിരി കത്തിച്ച് പ്രാർത്ഥിച്ച് ഇടവക ദേവാലയമായ ളാലം പഴയ പള്ളിയിലെത്തി നേർച്ച സമർപ്പിച്ചു.
മാതാപിതാക്കളുടെ കല്ലറയിൽ തിരി കത്തിച്ച ശേഷം സിവിൽ സ്റ്റേഷനിലെത്തി. യു.ഡി.എഫ് ചെയർമാൻ പ്രെഫ.സതീശ് ചൊള്ളാനി , കുര്യാക്കോസ് പടവൻ, ബിജു പുന്നത്താനo ,ജോസ്മോൻ മുണ്ടക്കൽ എന്നിവരോടൊപ്പമാണ് വരണാധികാരിക്കു മുമ്പിൽ ഹാജരായി പത്രിക സമർപ്പിച്ചത്. നിരവധി നേതാക്കളും പ്രവർത്തകരും സന്നിഹിതരായിരുന്നു.



