പാലക്കാട് സ്ത്രീയെ ഭീഷണിപ്പെടുത്തി; ധനകാര്യ സ്ഥാപനങ്ങളിലെ ഏജന്റുമാരുടെ ഭീഷണി തടയണമെന്ന ഡിജിപിയുടെ ഉത്തരവിന് വില കല്‍പ്പിക്കാതെ പോലീസുകാര്‍

Spread the love

പാലക്കാട്: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ഏജന്റുമാരുടെ ഭീഷണി തടയണമെന്ന ഡിജിപിയുടെ ഉത്തരവുണ്ടായിരുന്നു. ഒരു പൊതുപ്രവർത്തകൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഡിജിപിയുടെ ഉത്തരവ്. എന്നാൽ ആ ഉത്തരവിന് കടലാസിന്റെ വിലപോലും കല്പിക്കാതെ പോലീസുകാര്‍.

ഡിജിപിയുടെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് പാലക്കാട്, പോലീസ് ഉദ്യോഗസ്ഥൻ സ്ത്രീയെ ഭീഷണിപ്പെടുത്തിയത് .

 

അതേസമയം ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2022ലാണ് തത്തമംഗലം സ്വദേശിയായ ചന്ദ്രൻ ചാമി, മൈക്രോഫിനാൻസ് ഏജന്റുകളുടെ ഭീഷണിയെ കുറിച്ച്‌ സിഎംഒ പോർട്ടലില്‍ പരാതി നല്‍കിയത്. ഇതിന് മറുപടിയായി നല്‍കിയ കത്തിലാണ് ഇവർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി നിർദേശംനല്‍കിയത്. വിഷയത്തില്‍ സർക്കാരില്‍ നിന്നും പോലീസ് ആസ്ഥാനത്തു നിന്നും പുറപ്പെടുവിച്ച നിർദേശങ്ങള്‍ അനുസരിച്ച്‌ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് ഡിജിപി ആവശ്യപ്പെട്ടത്.

 

മൈക്രോ ഫിനാൻസ് ഏജന്റുകളുടെ ചൂഷണം വർധിച്ചപ്പോള്‍ മന്ത്രി കെ.കൃഷ്ണൻകുട്ടിയും സമാനമായ നിർദേശം പോലീസിന് നല്‍കിയിരുന്നു . ഇതെല്ലാം നിലനില്‍ക്കുമ്ബോള്‍ തന്നെയാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ സാധാരണക്കാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ അജിത്തിനെതിരെ തുടർ നടപടികള്‍ സ്വീകരിക്കാനും പോലീസ് തയ്യാറായിട്ടില്ല.

 

മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ ഏജന്റുമാരെ നിയന്ത്രിക്കണമെന്നും വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളും രംഗത്തെത്തി. സാധാരണക്കാരായ ആളുകളാണ് മൈക്രോഫിനാൻസ് ഏജന്റുകളുടെ ഇരകള്‍. ഇവരുടെ ചൂഷണത്തെ നേരിടാനുള്ള നിയമ സംവിധാനങ്ങളെക്കുറിച്ച്‌ ഈ സാധാരണക്കാർക്ക് അറിവില്ലാത്തതാണ് ഏജന്റുമാരുടെ ധൈര്യം .

 

അതേസമയം പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ നടത്തുമെന്നും വിവിധ സംഘടനകള്‍ അറിയിച്ചു. മൈക്രോ ഫിനാൻസ് ഏജന്‍റിന്‍റെ സഹോദരനായ പൊലീസ് ഉദ്യോഗസ്ഥനാണ് പാലക്കാട് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയത്. തന്‍റെ വീട്ടില്‍ ഏജന്‍റ് വന്ന് പ്രശ്നമുണ്ടാക്കിയത് ചോദിക്കാൻ വിളിച്ചപ്പോഴായിരുന്നു സംഭവം. ഏജന്‍റുമാർ ഇനിയും വീട്ടില്‍ വരുമെന്നും ചാകുന്നെങ്കില്‍ ചത്ത് കാണിക്കാനും വീട്ടമ്മയോട് പറഞ്ഞു. സംഭവത്തില്‍ മുട്ടികുളങ്ങര ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അജിത്തിനെതിരെ ആലത്തൂർ പോലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.