
പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ കോടതിയില്‍ ഹാജരാക്കി. 2019 ല്‍ അയല്‍വാസി സജിതയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു.
എന്നാല്‍ പ്രതി കുറ്റം നിഷേധിച്ചു. പാലക്കാട് ജില്ലാ ഫാസ്റ്റ്ട്രാക്ക് കോടതിയിലാണ് ചെന്താമരയെ ഹാജരാക്കിയത്. കോടതിക്ക് പുറത്തിറങ്ങിയ ചെന്താമര മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്ന് മറുപടിയും പറഞ്ഞു. ശാസ്ത്രീയ പരിശോധന ഫലം ഉള്‍പ്പെടെ വൈകിയ സാഹചര്യത്തില്‍ കേസിൻ്റെ വിചാരണ നടപടികള്‍ വൈകിയിരുന്നു.
ഇരട്ടക്കൊലക്കേസ് കൂടി വന്നതോടെയാണ് അന്വേഷണ സംഘം നടപടികള്‍ വേഗത്തിലാക്കിയത്. സജിതയുടെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത ചെന്താമരയുടേതെന്ന് കരുതുന്ന തലമുടി മൈറ്റോ കോണ്‍ഡ്രിയല്‍ ഡി.എൻ.എ പരിശോധന നടത്തിയ ഫലമുള്‍പ്പെടെ കുറ്റപത്രത്തിനൊപ്പം സമ൪പ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സജിത കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ സമയത്താണ് വ്യക്തി വൈരാഗ്യം കാരണം സജിതയുടെ ഭർത്താവ് സുധാകരൻ, സുധാകരൻ്റെ അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കേസ് അടുത്തമാസം നാലിലേക്ക് മാറ്റി.