play-sharp-fill
പാലായില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; ബംഗാള്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

പാലായില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; ബംഗാള്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖിക

പാലാ: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ബംഗാള്‍ സ്വദേശി അറസ്റ്റില്‍.


പശ്ചിമബംഗാള്‍ കച്ചിബാര്‍ മത്താബാംഗ്ലയില്‍ മുഷിഗഞ്ചില്‍ ബള്‍ച്ചറാക്കരയില്‍ ഐനുള്‍ ഹക്ക് (20)നെയാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭംവം. പതിനേഴ് വര്‍ഷമായി പാലായില്‍ സ്ഥിരതാമസക്കാരാണ് പെണ്‍കുട്ടിയും മാതാപിതാക്കളും. പ്രദേശത്തെ സ്വകാര്യ സ്ഥാപനത്തിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി ചെയ്തിരുന്നത്.

പാലായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് പഠനാവശ്യത്തിനാണ് മാതാപിതാക്കള്‍ മൊബൈൽ ഫോണ്‍ വാങ്ങി നല്‍കിയത്.

സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി തട്ടിക്കൊണ്ടു പോകുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പാലാ ഡിവൈഎസ്പി ഷാജു ജോസിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിക്കുകയായിരുന്നു.

തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കോട്ടയം റയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ കമ്പാര്‍ട്ട്മെന്റിനുളളില്‍ നിന്ന് പെണ്‍കുട്ടിയെയും പ്രതിയെയും പൊലീസ് കണ്ടെത്തിയത്.

തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.