ഇന്ത്യൻ വോട്ടർ ഐഡി, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സ്വന്തമായുണ്ടെന്ന് അവകാശപ്പെട്ട പാകിസ്ഥാൻ സ്വദേശി രംഗത്ത്: സർക്കാർ നിർദേശം പാലിച്ച് ഇന്ത്യയിൽ നിന്ന് മടങ്ങുന്നില്ല എന്നാണ് ഇയാളുടെ നിലപാട്.

Spread the love

ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ പൗരന്മാർ ഇന്ത്യ വിടണമെന്ന സർക്കാർ ഉത്തരവിനെത്തുടർന്ന് നിരവധിയാളുകളാണ് പാകിസ്ഥാനിലേക്ക് മടങ്ങിയത്.
എന്നാല്‍ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 17 വർഷമായി ഇന്ത്യയില്‍ താമസിക്കുന്ന യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. എഎന്‍ഐ ഇതിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ്.

ഇന്ത്യൻ വോട്ടർ ഐഡി, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സ്വന്തമായുണ്ടെന്ന് അവകാശപ്പെട്ട പാകിസ്ഥാൻ സ്വദേശിയായ ഒസാമയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ അട്ടാരി അതിർത്തി വഴി ഒസാമ കഴിഞ്ഞ 17 വർഷമായി ഇന്ത്യയില്‍ താമസിക്കുകയാണെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

എന്നാല്‍, ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഒസാമയുടെ മറുപടി. അതേസമയം താന്‍ നിയമപരമായാണ് ഇന്ത്യയിലെത്തിയതെന്നും നിലവില്‍ ബിരുദം നേടിക്കൊണ്ടിരിക്കുകയാണെന്നും ഒസാമ കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ പാകിസ്ഥാൻ പൗരന്മാരോടും ഇന്ത്യ വിടാൻ ഉത്തരവിട്ട സർക്കാർ നിർദ്ദേശം വിഷമിപ്പിച്ചെന്നും ഞങ്ങള്‍ക്ക് കുറച്ച്‌ സമയം നല്‍കണമെന്ന് താന്‍ ഇന്ത്യന്‍ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന പാക് കുടുംബങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞാൻ ഇവിടെ വോട്ട് ചെയ്തു, എനിക്ക് ആധാർ കാർഡ്, ഇലക്ഷൻ കാർഡ്, റേഷൻ കാർഡ് എന്നിവ ഉണ്ട്. ഞാൻ ഇവിടെ എന്‍റെ 10-ാം ക്ലാസും 12-ാം ക്ലാസും പൂർത്തിയാക്കി, അവിടെ ഞാൻ എന്തുചെയ്യും? അവിടെ എന്‍റെ ഭാവി എന്താണ്?” ഒസാമ വീഡിയോയില്‍ ചോദിക്കുന്നു.

അതേസമയം ഇന്ത്യല്‍ ആധാർ കാർഡ് കൈവശം വച്ചാല്‍ വോട്ട് ചെയ്യാമെന്ന ഒസാമയുടെ അവകാശവാദം സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ചയ്ക്ക് തന്നെ തിരി കൊളുത്തി. ‘അയാള്‍ക്ക് എങ്ങനെയാണ് ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞത്’ എന്ന് നിരവധി പേരാണ് ചോദിച്ചത്. ‘ആ വ്യക്തിക്ക് പാകിസ്ഥാൻ പാസ്‌പോർട്ടും ഇന്ത്യൻ ആധാർ കാർഡും പാൻ കാർഡും ഉണ്ട്. ഇന്ത്യയില്‍ ഇത്രയും പ്രത്യേക സേവനങ്ങള്‍ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു,’ മറ്റൊരു കാഴ്ചക്കാരന്‍ രാജ്യത്തെ കുത്തഴിഞ്ഞ സേവനങ്ങളെ കളിയാക്കി.