പഹല്‍ഗാം ഭീകരാക്രമണ കേസിൽ രണ്ട് പേർ അറസ്റ്റിൽ ; ഭീകരർക്ക് അഭയം നല്‍കിയ രണ്ട് പഹല്‍ഗാം സ്വദേശികളാണ് എൻഐഎയുടെ പിടിയിലായത്

Spread the love

ശ്രീനഗർ : പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ.ഭീകരർക്ക് അഭയം നല്‍കിയ രണ്ട് പഹല്‍ഗാം  സ്വദേശികളെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.

ലഷ്കർ ഇ ത്വയ്ബ ബന്ധമുള്ള പാക്കിസ്ഥാൻ സ്വദേശികളാണ് ഭീകരരെന്ന് അറസ്റ്റിലായവർ മൊഴി നല്‍കി.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കി എൻഐഎയുടെ ആദ്യ അറസ്റ്റ്. ഏപ്രില്‍ 22 ന് നടന്ന ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഭീകരർക്ക് പഹല്‍ഗാമിലെ ഹില്‍പാർക്കില്‍ താമസവും ഭക്ഷണവും അടക്കം നല്‍കിയ രണ്ടു പ്രദേശവാസികളാണ് അറസ്റ്റിലായത്. പഹല്‍ഗാം ബാത്കോട് സ്വദേശിയായ പർവെയ്സ് അഹമ്മദ് ജോതർ, ഹില്‍പാർക്ക് സ്വദേശിയായ ബാഷിർ അഹമ്മദ് ജോതർ എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആക്രമണത്തിനെത്തിയ ആയുധധാരികളായ 3 ഭീകരർ പാക്കിസ്ഥാൻ സ്വദേശികളാണെന്നും ഇവർ ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയുമായി ബന്ധമുള്ളവരാണെന്നും പിടിയിലായവർ എൻഐഎക്ക് മൊഴി നല്‍കി. ഭീകരാക്രമണത്തിന് എത്തിയവരാണിവരെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവർ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയത്. ഹില്‍പാർക്കിലെ ഇവരുടെ താല്‍കാലിക താമസ കേന്ദ്രത്തില്‍നിന്നുമാണ് ഭീകരർ ആക്രമണത്തിനായി ബൈസരണ്‍ വാലിയിലേക്ക് പോയത്.

 

യുഎപിഎ വകുപ്പിലെ പത്തൊൻപതാം വകുപ്പ് ചുമത്തിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും എൻഐഎ പ്രസ്താവനയിലൂടെ അറിയിച്ചു. ഭീകരാക്രമണത്തിലെ പാക്കിസ്ഥാനും പാക് ഭീകര സംഘടനകള്‍ക്കും നിർണായക പങ്കുണ്ടെന്ന ഇന്ത്യയുടെ വാദത്തിന് കൂടുതല്‍ ബലം നല്‍കുന്നതാണ് അറസ്റ്റിലായവരുടെ മൊഴികള്‍.

 

അറസ്റ്റിലായവരിലൂടെ യഥാർത്ഥ പ്രതികള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു.പഹല്‍ഗാം ഭീകരാക്രമണം നടന്ന് രണ്ട് മാസം പൂർത്തിയാകുമ്ബോഴാണ് കേസില്‍ ആദ്യ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തുന്നത്. പ്രതികള്‍ക്ക് സഹായം നല്‍കിയെന്ന് സംശയിക്കുന്ന രണ്ട് ഭീകരരെ നേരത്തെ കിഷ്ത്വാറില്‍ വധിച്ചിരുന്നു.