മറയൂരില്‍ ജനവാസ മേഖലയെ വിറപ്പിച്ച്‌ പടയപ്പ; അഞ്ച് വീടുകള്‍ തകര്‍ത്തു; അരിയുള്‍പ്പെടെ അകത്താക്കി കാട്ടുകൊമ്പന്‍

Spread the love

സ്വന്തം ലേഖിക

ഇടുക്കി: ഇടുക്കി മറയൂരില്‍ ജനവാസ മേഖലയെ വിറപ്പിച്ച്‌ കാട്ടുകൊമ്പന്‍ പടയപ്പ.

മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന പാമ്പൻ മല സ്വദേശികളായ കറുപ്പസാമി, രാജേന്ദ്രൻ എന്നിവരുടെ വീടുകളും തകര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രമല്ല അരിക്കൊമ്പന് പിന്നാലെ ഇന്നലെ അര്‍ധരാത്രി മറയൂര്‍ പാമ്ബന്‍ മലയിലെ ലയത്തില്‍ നിന്ന് ഒരു ചാക്ക് അരിയാണ് പടയപ്പ തിന്നത്. ആനയെ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് തുരത്തിയത്.

കഴിഞ്ഞ രണ്ടാഴ്ചയായി മറയൂരിനോട് ചേര്‍ന്നുള്ള പാമ്പൻ മലയടക്കമുള്ള പ്രദേശങ്ങളില്‍ പടയപ്പയുടെ സാന്നിധ്യമുണ്ടായിരുന്നു. രാത്രിമേഖലയില്‍ ജനവാസമേഖലയില്‍ ഇറങ്ങുന്ന ആന കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.

ഇന്നലെ അര്‍ധരാത്രിയോടെ എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങളുടെ സമീപമെത്തി ആന അഞ്ചോളം വീടുകള്‍ തകര്‍ത്തുവെന്ന് നാട്ടുകാര്‍ പറയുന്നു. മണിക്കൂറുകളോളം ആളുകളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആന വീടുകള്‍ക്കുള്ളില്‍ നിന്ന് അരി ഉള്‍പ്പടെയുള്ള ഭക്ഷണസാധനങ്ങളും അകത്താക്കി.

പതിനാറോളം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. നേരത്തെയും പടയപ്പയുടെ ആക്രമണത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാര്‍. കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും എസ്റ്റേറ്റ് തൊഴിലാളികളുടെ വാഹനം തടയുകയും ചെയ്യുന്നത് പതിവായിരുന്നു.

ശബ്ദം ഉണ്ടാക്കിയും പടക്കം പൊട്ടിച്ചുമാണ് ഇന്നലെ ആനയെ തുരത്തിയത്. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റിയതിന് പിന്നാലെ അരിയെടുക്കാൻ പടയപ്പ എത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.