
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാർക്കറ്റിൽ നിന്നും വാങ്ങിയ മീനിൽ പുഴുവിനെ കണ്ടതായി പരാതി. തിരുവനന്തപുരം കല്ലറയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഇതേ മാർക്കറ്റിൽ നിന്ന മീൻ വാങ്ങിയ ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
മീൻ കഴിച്ചതിനെ തുടർന്നുണ്ടായ ഛർദ്ദിയെയും വയറിളക്കത്തെയും തുടർന്നാണ് ഇവർ ചികിത്സ തേടിയത്. ഇതിന് പിന്നാലെയാണ് ഇന്ന് വൈകിട്ട് എഴുമണിയോടെ മറ്റൊരാൾ വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തിയത്. പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി എത്തി സാമ്പിൾ ശേഖരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംമ്പെയിനിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി 349 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 32 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകൾ പരിശോധനയ്ക്കയച്ചെന്നും മന്ത്രി അറിയിച്ചിരുന്നു.
ഈ മാസം രണ്ട് മുതൽ ഇന്നുവരെ കഴിഞ്ഞ ആറ് ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 142 കടകൾക്കെതിരെ നടപടി സ്വീകരിച്ചു.
466 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതായും മന്ത്രി വ്യക്തമാക്കി.
ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4010 പരിശോധനകളിൽ 2014 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 458 സ്ഥാപനങ്ങൾ പരിശോധിച്ചു.
വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശർക്കരയുടെ 5 സ്റ്റാറ്റിയൂട്ടറി സാമ്പിൾ ശേഖരിച്ചു. 6 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.