പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചവർ ; 1.233 കിലോഗ്രാം മെത്താഫെറ്റമിനുമായി യുവതിയും യുവാവും പിടിയിലായത് കാറ്ററിങ് ബിസിനസിന്റെ മറവിൽ; കുങ്ഫു താരം കൂടിയായ സുനിൽ ലഹരിക്കച്ചവടത്തിൽ സരിതയുമായി ഒരുമിച്ചിട്ട് ഒന്നര വർഷം

Spread the love

കോങ്ങാട്: സംസ്ഥാനത്ത് സംഘം ചേര്‍ന്നുള്ള ലഹരിമരുന്നു കച്ചവടം പൊടിപൊടിക്കുകയാണ്. നിരവധി പേരെയാണ് ഓപ്പറേഷന്‍ ഡി ഹണ്ടിലൂടെ അറസ്റ്റു ചെയ്തത്.

കഴി്ഞ ദിവസം പാലക്കാട് കേരളശ്ശേരി കുണ്ടളശ്ശേരിയില്‍ നിന്ന് 1.233 കിലോഗ്രാം മെത്താംഫെറ്റമിനുമായി അറസ്റ്റിലായ യുവതിയും യുവാവും പിടിയിലായിരുന്നു. മണ്ണൂര്‍ കമ്പനിപ്പടി കള്ളിക്കലില്‍ സരിതയും (30) മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലും (30) കേറ്ററിങ് മറയാക്കി ഒന്നരവര്‍ഷമായി ലഹരിമരുന്നിന്റെ മൊത്തക്കച്ചവടമാണു നടത്തിയിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്ന കാര്യം.

ഇരുവരും പ്ലസ്ടുവിന് ഒരുമിച്ചു പഠിച്ചവരാണ്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. യുവാവ് അവിവാഹിതനും. ജിഎസ്ടി ഇല്ലാതെ വിലകുറച്ചു സ്വര്‍ണം വാങ്ങിത്തരാമെന്നു പറഞ്ഞാണു തന്നെ ബെംഗളൂരുവില്‍ കൊണ്ടുപോയതെന്നാണു യുവതി പൊലീസിനോടു പറഞ്ഞതെങ്കിലും ലഭിച്ച തെളിവുകളില്‍നിന്ന് ഇരുവരും ഒരുമിച്ച് ലഹരിക്കച്ചവടം നടത്തുന്നതായി പൊലീസിനു വ്യക്തമായി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുനില്‍ ബോക്‌സിങ്, കുങ്ഫു താരമാണ്. എംകോം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇദ്ദേഹം കുണ്ടളശ്ശേരിയില്‍ വാടകക്കെട്ടിടത്തില്‍ നടത്തുന്ന കേറ്ററിങ് സ്ഥാപനത്തിന്റെ മറവിലാണ് ഇരുവരും ലഹരിക്കച്ചവടം നടത്തിയത്. കോങ്ങാട് ടൗണില്‍ നാല് വര്‍ഷമായി കാറ്ററിങ് സ്ഥാപനം നടത്തിയരുന്ന ഇരുവരും ബിസിനസിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. ബംഗളൂരുവില്‍ പോയി രാസലഹരി മൊത്തമായെടുക്കുന്ന രീതിയായിരുന്നു ഇവര്‍ തുടര്‍ന്നിരുന്നത് എന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവിലേക്ക് തിരിച്ചിരുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.