
കോട്ടയത്തെ ഓൺലൈൻ സെക്‌സ് റാക്കറ്റിന്റെ വാഗ്ദാനം; നഗരത്തിൽ സുന്ദരികളായ കോളേജ് വിദ്യാർത്ഥികൾ എന്തിനും തയ്യാർ: നഗരമധ്യത്തിലെ ഓൺലൈൻ സെക്‌സ് റാക്കറ്റിന്റെ നടത്തിപ്പുകാരനെ കണ്ട് പൊലീസ് ഞെട്ടി; പെണ്ണിനെ തേടിയെത്തി പണി കിട്ടിയവരിൽ നഗരത്തിലെ പ്രമുഖരും: പണം പോയവർക്ക് പക്ഷേ പരാതിയില്ല
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിലെ കോളേജുകളിൽ നിന്നുള്ള സുന്ദരികളായ പെൺകുട്ടികളെ വാഗ്ദാനം ചെയ്ത് നഗരത്തിൽ ഓൺലൈൻ പെൺവാണിഭ സംഘം. പെൺകുട്ടികളെ വാഗ്ദാനം ചെയ്ത് ആളുകളെ വിളിച്ചു വരുത്തി കബളിപ്പിക്കുന്ന യുവാവിനെയാണ് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പെൺകുട്ടികളെ മുറിയിൽ താമസിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രതി പണം വാങ്ങിയ ശേഷം പ്രവാസി മലയാളിയെ നഗരത്തിലെ പ്രമുഖ ഹോട്ടലിലെ മുറിയിലേയ്ക്ക് തട്ടിപ്പ് കാരനായ യുവാവ് പറഞ്ഞു വിട്ടു. പെൺകുട്ടിയെ കാണാതെ വന്നതോടെ തട്ടിപ്പിന് ഇരയായ ആൾ ഹോട്ടൽ ജീവനക്കാരോടു പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഹോട്ടൽ ജീവനക്കാർ വിവരം തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തെ അറിയിക്കുകയായിരുന്നു. ഇടപാടുകാരെന്ന വ്യാജേനെ തേർഡ് ഐ സംഘം യുവാവിനെ ബന്ധപ്പെടുകയും പൊലീസിന് കൈമാറുകയുമായിരുന്നു. തിരുവനന്തപുരം സ്വദേശിയും ബംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ യുവാവാണ് പൊലീസിന്റെ പിടിയിലായത്. എന്നാൽ, അപമാനം ഭയന്ന് തട്ടിപ്പിന് ഇരയായ ആരും തന്നെ പരാതി നൽകാൻ തയ്യാറായില്ല. ഇതോടെയാണ് പ്രതിയെ താക്കീത് ചെയ്ത് വിട്ടയച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കോക്കാ എന്ന പേരിൽ കോട്ടയം നഗരം കേന്ദ്രീകരിച്ച് ഓൺലൈൻ പെൺവാണിഭ വെബ് സൈറ്റ് പ്രവർത്തിച്ചിരുന്നു. നഗരത്തിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവായിരുന്നു ഈ വെബ് സൈറ്റിന്റെ നടത്തിപ്പുകാരൻ. ഈ വെബ് സൈറ്റിൽ നൽകിയിരുന്ന നമ്പരിൽ ബന്ധപ്പെടുമ്പോൾ, നഗരത്തിലെ ആഡംബര ഹോട്ടലിലെ മുറികളിൽ കോളേജ് വിദ്യാർത്ഥിനികളെ താമസിപ്പിച്ചിട്ടുണ്ടെന്നും, പണം നൽകിയാൽ ഇവരെ ആവശ്യാനുസരണം നൽകാമെന്നുമാണ് പ്രതി അറിയിച്ചിരുന്നത്. വിശ്വാസ്യത വരുത്തുന്നതിനായി പെൺകുട്ടികളുടെ ചിത്രങ്ങൾ വാട്‌സ്അപ്പിൽ അയച്ചു നൽകുകകയും ചെയ്യും. ഇത്തരത്തിൽ താല്പര്യം അറിയിച്ച് എത്തുന്നവരെ നഗരത്തിലെ പ്രമുഖ ഹോട്ടലിൽ വിളിച്ചു വരുത്തും. തുടർന്ന് ഹോട്ടലിനു മുന്നിലോ, കാർ പാർക്കിംഗിലോ, റിസപ്ഷനിലോ വച്ച് മുഴുവൻ തുകയും കൈപ്പറ്റും. തുടർന്ന് ഇടപാടുകാരനെ മുറിയിലേയ്ക്ക് അയക്കും. മുറിയിൽ പെൺകുട്ടികളുണ്ട് എന്നാണ് ഇടപാടുകാരനെ അറിയിക്കുന്നത്. മുറിയിൽ ചെല്ലുമ്പോഴാകും പലപ്പോഴും ഇടപാടുകാരന് താൻ തട്ടിപ്പിന് ഇരയായതായി വ്യക്തമാകുക. തുടർന്ന് സെക്‌സ്‌റാക്കറ്റുകാരന്റെ ഫോണിൽ ബന്ധപ്പെടുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുകയും ചെയ്യും. ഇത്തരത്തിലാണ് യുവാവ് തട്ടിപ്പ് നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം നഗരത്തിൽ പ്രവാസി മലയാളിയെ കബളിപ്പിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറം ലോകത്ത് അറിഞ്ഞത്. കബളിപ്പിക്കലിന് ഇരയായ പ്രവാസി മലയാളി ഹോട്ടൽ ജീവനക്കാരോട് വിവരം പറഞ്ഞു. ഇവർ സിസിടിവി ക്യാമറ പരിശോധിച്ച് യുവാവിനെ തിരിച്ചറിഞ്ഞു. തുടർന്ന് വിവരം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെയും, തേർഡ് ഐ ന്യൂസ് സംഘത്തെയും അറിയിച്ചു. പ്രവാസി മലയാളിയെ കബളിപ്പിച്ച് പണവുമായി രക്ഷപെട്ട യുവാവ് രണ്ടു ദിവസത്തിനു ശേഷം മറ്റൊരു യുവാവിനെ സമാന രീതിയിൽ കബളിപ്പിച്ച് ഇതേ ഹോട്ടലിൽ എത്തിച്ചു. പ്രതിയായ യുവാവിനെ തിരിച്ചറിഞ്ഞ ഹോട്ടൽ ജീവനക്കാർ ഇയാളുടെ ഫോട്ടോ മൊബൈൽ ഫോണിൽ എടുത്തു. ഇതിനിടെ യുവാവ് ഹോട്ടലിൽ നിന്നും ഇറങ്ങിയോടിരക്ഷപെട്ടു. തുടർന്ന് സിം കാർഡും ഓഫ് ചെയ്തു.
ഇതിനിടെയാണ് യുവാവിന്റെ ചിത്രവും ഫോൺ നമ്പരും അടക്കമുള്ള വിവരങ്ങൾ തേർഡ് ഐ എഡിറ്റോറിയൽ ടീം ശേഖരിക്കുന്നത്. ഇടപാടുകാരാണെന്ന വ്യാജേനെ തേർഡ് ഐ സംഘം യുവാവിനെ ഫോണിൽ ബന്ധപ്പെട്ടു. പെൺകുട്ടികൾ കയ്യിലുണ്ടെന്നും, അയ്യായിരം രൂപ നൽകിയാൽ ഹോട്ടൽ മുറിയിലെത്തി പെൺകുട്ടികളെ കാണാമെന്നും യുവാവ് തേർഡ് ഐ ന്യൂസ് സംഘത്തോടു പറഞ്ഞു. തുടർന്നു പ്രതിയുടെ നിർദേശം അനുസരിച്ച് തേർഡ് ഐ ന്യൂസ് സംഘം ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ എത്തി. ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും രഹസ്യമായി സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് യുവാവിനെ ഇവിടെ നിന്നും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇയാളുടെ കോൾ ഡീറ്റെയിൽസ് വിവരങ്ങൾ അടക്കമുള്ളവ പൊലീസ് ശേഖരിച്ചു. തുടർന്ന് പ്രതിയുടെ വിവിധ നമ്പരുകളിൽ വന്ന വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് തട്ടിപ്പിന് ഇരയായ ആളുകളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഒരാൾ പോലും പരാതി നൽകാൻ തയ്യാറായില്ല. തുടർന്ന് ഇയാളെ താക്കീത് ചെയ്ത ശേഷം വിട്ടയച്ചു.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കോക്കാ എന്ന പേരിൽ കോട്ടയം നഗരം കേന്ദ്രീകരിച്ച് ഓൺലൈൻ പെൺവാണിഭ വെബ് സൈറ്റ് പ്രവർത്തിച്ചിരുന്നു. നഗരത്തിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവായിരുന്നു ഈ വെബ് സൈറ്റിന്റെ നടത്തിപ്പുകാരൻ. ഈ വെബ് സൈറ്റിൽ നൽകിയിരുന്ന നമ്പരിൽ ബന്ധപ്പെടുമ്പോൾ, നഗരത്തിലെ ആഡംബര ഹോട്ടലിലെ മുറികളിൽ കോളേജ് വിദ്യാർത്ഥിനികളെ താമസിപ്പിച്ചിട്ടുണ്ടെന്നും, പണം നൽകിയാൽ ഇവരെ ആവശ്യാനുസരണം നൽകാമെന്നുമാണ് പ്രതി അറിയിച്ചിരുന്നത്. വിശ്വാസ്യത വരുത്തുന്നതിനായി പെൺകുട്ടികളുടെ ചിത്രങ്ങൾ വാട്‌സ്അപ്പിൽ അയച്ചു നൽകുകകയും ചെയ്യും. ഇത്തരത്തിൽ താല്പര്യം അറിയിച്ച് എത്തുന്നവരെ നഗരത്തിലെ പ്രമുഖ ഹോട്ടലിൽ വിളിച്ചു വരുത്തും. തുടർന്ന് ഹോട്ടലിനു മുന്നിലോ, കാർ പാർക്കിംഗിലോ, റിസപ്ഷനിലോ വച്ച് മുഴുവൻ തുകയും കൈപ്പറ്റും. തുടർന്ന് ഇടപാടുകാരനെ മുറിയിലേയ്ക്ക് അയക്കും. മുറിയിൽ പെൺകുട്ടികളുണ്ട് എന്നാണ് ഇടപാടുകാരനെ അറിയിക്കുന്നത്. മുറിയിൽ ചെല്ലുമ്പോഴാകും പലപ്പോഴും ഇടപാടുകാരന് താൻ തട്ടിപ്പിന് ഇരയായതായി വ്യക്തമാകുക. തുടർന്ന് സെക്‌സ്‌റാക്കറ്റുകാരന്റെ ഫോണിൽ ബന്ധപ്പെടുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുകയും ചെയ്യും. ഇത്തരത്തിലാണ് യുവാവ് തട്ടിപ്പ് നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം നഗരത്തിൽ പ്രവാസി മലയാളിയെ കബളിപ്പിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറം ലോകത്ത് അറിഞ്ഞത്. കബളിപ്പിക്കലിന് ഇരയായ പ്രവാസി മലയാളി ഹോട്ടൽ ജീവനക്കാരോട് വിവരം പറഞ്ഞു. ഇവർ സിസിടിവി ക്യാമറ പരിശോധിച്ച് യുവാവിനെ തിരിച്ചറിഞ്ഞു. തുടർന്ന് വിവരം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെയും, തേർഡ് ഐ ന്യൂസ് സംഘത്തെയും അറിയിച്ചു. പ്രവാസി മലയാളിയെ കബളിപ്പിച്ച് പണവുമായി രക്ഷപെട്ട യുവാവ് രണ്ടു ദിവസത്തിനു ശേഷം മറ്റൊരു യുവാവിനെ സമാന രീതിയിൽ കബളിപ്പിച്ച് ഇതേ ഹോട്ടലിൽ എത്തിച്ചു. പ്രതിയായ യുവാവിനെ തിരിച്ചറിഞ്ഞ ഹോട്ടൽ ജീവനക്കാർ ഇയാളുടെ ഫോട്ടോ മൊബൈൽ ഫോണിൽ എടുത്തു. ഇതിനിടെ യുവാവ് ഹോട്ടലിൽ നിന്നും ഇറങ്ങിയോടിരക്ഷപെട്ടു. തുടർന്ന് സിം കാർഡും ഓഫ് ചെയ്തു.
ഇതിനിടെയാണ് യുവാവിന്റെ ചിത്രവും ഫോൺ നമ്പരും അടക്കമുള്ള വിവരങ്ങൾ തേർഡ് ഐ എഡിറ്റോറിയൽ ടീം ശേഖരിക്കുന്നത്. ഇടപാടുകാരാണെന്ന വ്യാജേനെ തേർഡ് ഐ സംഘം യുവാവിനെ ഫോണിൽ ബന്ധപ്പെട്ടു. പെൺകുട്ടികൾ കയ്യിലുണ്ടെന്നും, അയ്യായിരം രൂപ നൽകിയാൽ ഹോട്ടൽ മുറിയിലെത്തി പെൺകുട്ടികളെ കാണാമെന്നും യുവാവ് തേർഡ് ഐ ന്യൂസ് സംഘത്തോടു പറഞ്ഞു. തുടർന്നു പ്രതിയുടെ നിർദേശം അനുസരിച്ച് തേർഡ് ഐ ന്യൂസ് സംഘം ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ എത്തി. ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും രഹസ്യമായി സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് യുവാവിനെ ഇവിടെ നിന്നും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇയാളുടെ കോൾ ഡീറ്റെയിൽസ് വിവരങ്ങൾ അടക്കമുള്ളവ പൊലീസ് ശേഖരിച്ചു. തുടർന്ന് പ്രതിയുടെ വിവിധ നമ്പരുകളിൽ വന്ന വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് തട്ടിപ്പിന് ഇരയായ ആളുകളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഒരാൾ പോലും പരാതി നൽകാൻ തയ്യാറായില്ല. തുടർന്ന് ഇയാളെ താക്കീത് ചെയ്ത ശേഷം വിട്ടയച്ചു.
Related
Third Eye News Live
0