‘മറ്റാർക്കും ഉമ്മൻചാണ്ടിയെ പോലെ ഒരാളായി മാറാൻ കഴിയില്ല. അദ്ദേഹത്തിന്റെ വലുപ്പമാണ് ഈ കണ്ണീർ കാഴ്ചയിൽ കാണുന്നത്; നടൻ സുരേഷ് ​ഗോപി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മറ്റാർക്കും ഉമ്മൻചാണ്ടിയെ പോലെയാകാൻ കഴിയില്ലെന്ന് നടൻ സുരേഷ് ​ഗോപി. അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ സാധാരണക്കാർ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലുപ്പമെന്നും സുരേഷ് ​ഗോപി ചൂണ്ടിക്കാട്ടി. താനും ഉമ്മൻചാണ്ടിയുമായുള്ള ബന്ധത്തെ കുറിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിനും അടുപ്പമുള്ളവർക്കും അറിയാമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

‘മറ്റാർക്കും ഉമ്മൻചാണ്ടിയെ പോലെ ഒരാളായി മാറാൻ കഴിയില്ല. അദ്ദേഹത്തിന്റെ വലുപ്പമാണ് ഈ കണ്ണീർ കാഴ്ചയിൽ കാണുന്നത്. ചേതനയറ്റ് കിടക്കുമ്പോൾ കൊടുക്കുന്ന പാഠവും ഒരാൾ കടന്നുവരുമ്പോൾ കൊടുക്കുന്ന ആദരവും ആളുകൾ തിരിച്ചറിയും. മനസിലാക്കും. തിരുത്തുകയും ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താനും ഉമ്മൻചാണ്ടിയുമായുള്ള ബന്ധത്തെ കുറിച്ച് ആ കുടുംബത്തിനും മകൾക്കും നന്നായി അറിയാം. ആ അടുപ്പം അദ്ദേഹവുമായി ചേർന്നുനിന്ന രാഷ്ട്രീയ പ്രവർത്തകർക്കും അറിയാം- സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയും മമ്മൂട്ടിയും അടക്കമുള്ള രാഷ്ട്രീയ–സിനിമ രംഗത്തെ പ്രമുഖരടക്കം തിരുനക്കര മൈതാനതെത്തി. ഉമ്മൻചാണ്ടിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോട്ടയത്തേക്ക് തിരിച്ചു.