
സ്വന്തം ലേഖകൻ
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയത്ത് നിയന്ത്രണം. ജനനായകനെ അവസാനമായി കാണാൻ എത്തുന്ന ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000പരം പൊലീസുകാർ.
മൈതാനത്ത് ആളുകളെ തങ്ങാൻ അനുവദിക്കില്ല. പൊതുദർശനത്തിന് ക്യൂ ഏർപ്പെടുത്തും. നഗരത്തിൽ ഗതാഗത നിയന്ത്രണവും, ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നും നാളെയുമായാണ് സുരക്ഷാ ഏർപ്പെടുത്തിയിരിക്കുന്നത്. 3 എസ്.പി, 16 ഡി.വൈ.എസ്.പി, 32 സി.ഐ മാരും നേതൃത്വം നൽകും. കോട്ടയത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ച മുതലാണ് ഗതാഗതനിയന്ത്രണം. ഇത് സംബന്ധിച്ച് ഇന്നലെ തന്നെ പൊതുജനങ്ങൾക്ക് നിർദേശം നല്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കോട്ടയത്ത് പൊതുദർശനത്തിന് വെക്കുന്ന തിരുനക്കര മൈതാനാത്ത് അടക്കം വിവിധയിടങ്ങളിൽ പൊതുജനങ്ങൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മുഴുവൻ പേർക്കും അന്ത്യോപചാരമർപ്പിക്കാനുള്ള സൗകര്യം പുതുപ്പള്ളി പള്ളിയിലടക്കം ക്രമീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ ഒരുനോക്ക് കാണാന്‍ എം.സി റോഡിന്റെ ഓരങ്ങളില്‍ ജനസാഗരമാണ്. വിലാപയാത്ര 10 കിലോമീറ്റര്‍ പിന്നിടാന്‍ എടുത്തത് മൂന്ന് മണിക്കൂര്‍. കെഎസ്‌ആർടിസിയുടെ പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് വിലാപയാത. നാലാഞ്ചിറയിൽ എത്തിയപ്പോൾ കനത്ത മഴ വകവയ്‌ക്കാതെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി ജനമാണ് തിങ്ങിക്കൂടിയത്.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴി കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടര്‍ന്ന് രാത്രിയോടെ രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30ന് സംസ്കാരം. ശിസ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നേതൃത്വം നൽകും.