
സ്വന്തം ലേഖകൻ
കോട്ടയം: ജനസാഗരത്തിന്റെ അന്തിമോപചാരമേറ്റുവാങ്ങി ഉമ്മൻ ചാണ്ടിയെന്ന ജനനേതാവ് നിത്യതയിലേക്ക്.അമ്പത്തിമൂന്ന് വർഷം തന്നെ ഹൃദയത്തിൽ സൂക്ഷിച്ച പുതുപ്പള്ളിയുടെ മടിത്തട്ടിൽ ഇനി അന്ത്യവിശ്രമം. ഇനിയൊരു മടക്കയാത്രയില്ല. ഉമ്മൻ ചാണ്ടിക്ക് യാത്രയയ്പ്പ് നല്കി ജന്മനാട്. വലിയ പള്ളിയിലും ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലിയുമായി ആയിരങ്ങൾ
രാഹുൽ ഗാന്ധി അന്തിമോപചാരം അർപ്പിക്കാൻ പുതുപ്പള്ളിയിലെത്തി. കോൺഗ്രസിന്റെ തീരാനഷ്ടമെന്ന് സോണിയാ ഗാന്ധി അനുസ്മരിച്ചു.സർക്കാരിന്റെ പ്രതിനിധികലായി മന്ത്രിമാർ പുഷ്പചക്രം സമർപ്പിച്ചു. ഉറ്റവർ അന്ത്യചുംബനം നല്കി രാഷ്ട്രീയ ചക്രവർത്തിയെ യാത്രയാക്കി.മുഖ്യ കാർമ്മികത്വം വഹിച്ച് കാതോലിക്കാ ബാവ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച്, 28 മണിക്കൂര്‍ പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയില്‍ എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങള്‍ ഉള്‍പ്പടെ ലക്ഷക്കണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
കോട്ടയം ഡിസിസി ഓഫിസില്‍ വിലാപയാത്ര എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് അശ്രുപൂജ അര്‍പ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറിക്കഴിഞ്ഞിരുന്നു.
ഇന്നലെ രാവിലെ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നുള്ള വിലാപയാത്ര ആരംഭിച്ചത്.ജന സമ്പര്‍ക്കത്തില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ അന്ത്യ യാത്രയും ജന സാഗരത്തില്‍ അലിഞ്ഞു തന്നെയായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര പുലര്‍ച്ചെ 5.30നാണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്.