
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നുണ്ടെങ്കിലും ഗുരുതരമാകാനിടയില്ലെന്ന പ്രതീക്ഷയിൽ ആരോഗ്യവിദഗ്ദ്ധര്‍.
രോഗം ബാധിച്ച് ആരോഗ്യനില ഗുരുതരമാകുന്നവരുടെ എണ്ണം മാത്രം നോക്കി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയാകുമെന്നാണ് വിദഗ്ദരുടെ നിര്‍ദേശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഗോളതലത്തിലും ദേശീയതലത്തിലും എന്ന പോലെ സംസ്ഥാനത്തും ഒമിക്രോണ്‍ കേസുകളുടെ എണ്ണം കൂടുമെന്ന് തന്നെയാണ് നിലവില്‍ പുറത്തുവരുന്ന മുന്നറിയിപ്പുകള്‍.
എന്നാല്‍ കേരളത്തില്‍ 98 ശതമാനത്തോളം പേര്‍ ആദ്യഡോസും, 78 ശതമാനം രണ്ടാംഡോസും വാക്സിനെടുത്തത് നേട്ടമാകുമെന്നാണ് കണക്ക് കൂട്ടല്‍. അരക്കോടിയിലധികം പേര്‍ക്ക് രോഗം വന്ന് മാറുകയും ചെയ്തു.
എന്നാല്‍ ഒമിക്രോണിന് പ്രതിരോധ ശേഷിയെ മറികടക്കാനുള്ള ശേഷി വില്ലനാകുമോ എന്നാണ് ആശങ്ക
ഇനിയുള്ള 2 മാസം കേസുകള്‍ കൂടാന്‍ തന്നെയാണ് സാധ്യതയെന്ന് കണക്കാക്കിയാണ് സര്‍ക്കാരും മുന്നോട്ടു പോവുന്നത്. ജനുവരി മാസത്തിലെ വ്യാപനമാകും ഇതില്‍ നിര്‍ണായകം.
കണ്ണൂരില്‍ വിദ്യാര്‍ത്ഥിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളയാള്‍ക്ക് സെന്റിനല്‍ പരിശോധനയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് സമൂഹവ്യാപന ആശങ്കയിലേക്കും വിരല്‍ചൂണ്ടുന്നുണ്ട്.
ഏതായാലും കൂടുതല്‍ പഠനം നടത്തി പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും ജനുവരി രണ്ടിന് ശേഷമുള്ള നിയന്ത്രണങ്ങൾ.