പ്രാർത്ഥന സമയത്ത് പള്ളിയിൽ കാട്ടുപന്നി പാഞ്ഞുകയറി, വരാന്തയിൽനിന്ന യുവതിയ്ക്ക് പരിക്കേറ്റു
പത്തനംതിട്ട: പ്രാർത്ഥന സമയത്ത് പള്ളിയിൽ കാട്ടുപന്നി പാഞ്ഞുകയറി. അടൂർ കിളിവയൽ മർത്തശ്മുനി ഓർത്തഡോക്സ് പള്ളിയിലാണ് സംഭവം. പ്രാർത്ഥനയ്ക്കിടയയിൽ പള്ളിയുടെ വരാന്തയിൽ നിന്ന സ്ത്രീയെ ഇടിച്ചിട്ടു.
സിനി സുനിൽ എന്ന യുവതിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരുടെ മൂക്കിനും തുടയ്ക്കുമാണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പള്ളിയിൽ നിന്ന് പാഞ്ഞുപോയ കാട്ടുപന്നി അടുത്തുള്ള വീടുകളുടെ ഗേറ്റുകൾ തകർത്ത് ഓടിപ്പോയി.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാര്‍ഷിക വിളകള്‍ കാട്ടുപന്നി നശിപ്പിക്കുന്നത് സ്ഥിരമാണ്. അധികാരികള്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0